ദോഹ: ഖത്തറിന്‍െറ പൈതൃകവും പാരമ്പര്യവും ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയിലേക്ക് തിരിക്കുന്ന ഫത്ഹുല്‍ ഖൈര്‍ പായ്കപ്പല്‍ കോഴിക്കോടും സന്ദര്‍ശിച്ചേക്കുമെന്ന് യാത്രാസംഘത്തലവന്‍. മുംബൈയിലേക്കാണ് പരമ്പരാഗത ഉരുവിന്‍െറ യാത്രയെങ്കിലും അറബികളുമായി ഏറെക്കാലത്തെ വാണിജ്യ ബന്ധമുള്ള കോഴിക്കോടും ഫത്ഹുല്‍ ഖൈര്‍ സന്ദര്‍ശിച്ചേക്കുമെന്ന് ക്യാപ്റ്റന്‍ മുഹമ്മദ് യൂസുഫ് അല്‍ സാദ മീഡിയവണ്‍ ചാനലിനോട് പറഞ്ഞു. പുരാതന കാലം മുതല്‍ കേരളവുമായി ഖത്തറിന് വാണിജ്യ ബന്ധമുണ്ട്. ഖത്തറിലെ വിവിധ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കുമുള്ള ഉരു നിര്‍മാണം ഇപ്പോഴും ബേപ്പൂരിലാണ് നടക്കുന്നത്. ഫത്ഹുല്‍ ഖൈര്‍ യാത്രയോടനുബന്ധിച്ച് കതാറയില്‍ നടക്കുന്ന പരമ്പരാഗത ധൗ ഫെസ്റ്റിവലിലും ബേപ്പൂരില്‍ നിന്നും കണ്ണൂര്‍ അഴീക്കലില്‍ നിന്നുള്ള ബോട്ട് നിര്‍മാതാക്കള്‍ പങ്കെടുക്കാറുണ്ട്.കതാറ ബീച്ചില്‍ നിന്ന് ഒക്ടോബര്‍ ഒന്നിന് പുറപ്പെട്ട് 15ന് ഒമാനിലെ സുര്‍ തുറമുഖത്തത്തെുകയും ഒക്ടോബര്‍ 25 ഓടെ ഇന്ത്യയിലത്തെിച്ചേരുകയും ചെയ്യും. നവംബര്‍ 15ന് മടക്കയാത്ര മസ്കത്തിലത്തെിച്ചേരും. നവംബര്‍ 17 ഓടെ യാത്രക്ക് ദോഹയില്‍ സമാപനമാകും. അതോടെയാണ് നാലാം പരമ്പരാഗത ദൗ ഫെസ്റ്റിവലിന് ദോഹയില്‍ തുടക്കമാവുക. യാത്രയില്‍ പങ്കെടുക്കാനായി പേര് രജിസ്ററര്‍ ചെയ്തവര്‍ക്കുള്ള എഴുത്തു പരീക്ഷ കതാറയില്‍ നടന്നു. യാത്രികര്‍ക്കുള്ള കായികക്ഷമത പരീക്ഷണങ്ങളും കതാറ ബീച്ചില്‍ നടക്കുന്നുണ്ട്. 20നും 45നുമിടയില്‍ പ്രായമുള്ള യാത്രക്ക് തയാറെടുക്കുന്നവര്‍ക്കായുള്ള നീന്തല്‍, കയറ്റം, അപകടങ്ങളില്‍നിന്ന് രക്ഷപ്പെടുത്തല്‍ തുടങ്ങിയവയിലുള്ള പ്രാവീണ്യം തെളിയിക്കലായിരുന്നു പരീക്ഷണം. ഒക്ടോബര്‍ ഒന്നിന് ദോഹയില്‍ നിന്ന് പുറപ്പെടുന്ന സംഘത്തിന്‍െറ പ്രധാന ലക്ഷ്യസ്ഥാനം മുംബൈ തുറമുഖമാണ്. 47 ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയില്‍ അനുകൂല അന്തരീക്ഷമുണ്ടായാല്‍ കോഴിക്കോട് കൂടി ഉള്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണെന്ന് യാത്രാ സംഘത്തലവന്‍ പറഞ്ഞു.
പരമ്പരാഗത പായ്ക്കപ്പല്‍ മേളയോടനുബന്ധിച്ച് ഖത്തര്‍ സംഘടിപ്പിച്ചു വരുന്ന ഫത്ഹുല്‍ ഖൈര്‍ യാത്ര ആദ്യമായാണ് ഇന്ത്യയിലേക്ക് തിരിക്കുന്നത്. ഈ യാത്രകള്‍ക്ക് ഇനിയും തുടര്‍ച്ചയുണ്ടാവുമെന്ന് മുഹമ്മദ് യൂസുഫ് സാദ പറഞ്ഞു. 32 വര്‍ഷം പഴക്കമുള്ള ഫത്ഹുല്‍ ഖൈര്‍ പായക്കപ്പല്‍ ഇന്ത്യയുമായുള്ള പഴയ വാണിജ്യ ബന്ധത്തിന്‍െറയും കപ്പല്‍ യാത്രയുടെയും സ്മരണ പുതുക്കാനാണ് ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.