ദോഹ: അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിൽ മാത്രം ഖത്തറിന് 135 ബില്യൻ ഡോളറിെൻറ നിക്ഷേപം. അമേരിക്കയിൽ വാഷിംഗ്ടനിലെ സിറ്റി സെൻററർ ഡിസി ഖത്തറിെൻറ ഉടമസ്ഥതയിലാണ്. അമേരിക്കയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ഖത്തറിെൻറ പ്രഥമ സംരംഭമാണിത്. അമേരിക്കയിൽ വിവിധ മേഖലയിൽ വൻ നിക്ഷേപമാണ് ഖത്തർ നടത്തിയത്. ഖത്തർ പെേട്രാളിെൻറ വലിയ പദ്ധതിയും ഇവിടെയുണ്ട്. ആഗോള തലത്തിൽ ഖത്തർ നിക്ഷേപത്തിന് വേണ്ടി റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന ഖത്തരീ ദിയാറാണ് പല സംരഭങ്ങൾക്കും മേൽനോട്ടം വഹിക്കുന്നത്. ഫ്രാൻസിൽ മാത്രം 30 ബില്യൻ ഡോളറിെൻറ നിേക്ഷപമാണ് ഖത്തർ ഇറക്കിയിരിക്കുന്നത്. ഫ്രാൻസിലെ സെൻറ് ജെർമാൻ ക്ലബ്ബിെൻറ നൂറ് ശതമാനവും ഖത്തറിെൻറ ഉടമസ്ഥതയിലാണ്. എലീസിയ ടവറിെൻറ 85.7 ശതമാനം ഖത്തർ ഉടമസ്ഥതയിൽ ആയിക്കഴിഞ്ഞു.
നിരവധി കമ്പനികളിൽ ഇതിനകം തന്നെ ഖത്തറിൽ നിന്നുളള നിക്ഷേപം ഇറങ്ങിക്കഴിഞ്ഞു. പെേട്രാളിെൻറയും പ്രകൃതി വാതകത്തിെൻറയും വിലയിൽ വന്ന ഇടിവിനെ തുടർന്ന് മറ്റ് മേഖലയിൽ നിക്ഷേപം ഇറക്കുന്നതിെൻറ ഭാഗമായി ഖത്തർ ഫ്രാൻസിൽ വലിയ തോതിലുള്ള നിക്ഷേപമാണ് നടത്തിയത്. ഉൗർജ്ജം, റിയൽ എസ്റ്റേറ്റ്, ഹോട്ടലുകൾ, സാമ്പത്തിക സേവനങ്ങൾ, സ്പോർട്സ് എന്നീ മേഖലയിൽ ഖത്തർ നിക്ഷേപം ശ്രദ്ധേയമാണ്. ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി അതിെൻറ 11 ശതമാനം ഫ്രാൻസിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ഫ്രാൻസിൽ മാത്രം അറുപതിനായിരം ആളുകൾക്കാണ് ഖത്തർ നിക്ഷേപ കമ്പനികൾ തൊഴിൽ നൽകുന്നത്.
എന്നാൽ ഖത്തറിെൻറ ഏറ്റവും വലിയ നിക്ഷേപമുള്ളത് ബ്രിട്ടനിലാണ്. നാൽപ്പത്തിനാല് ബില്യൻ ഡോളറാണ് ബ്രിട്ടനിലെ ഖത്തർ നിക്ഷേപം. ഷാർഡ് ടവർ, ഹാർദോസ് ടവർ, ഒളിമ്പിക് ഗ്രാമം എന്നിവ പൂർണമായും ഖത്തറിെൻറ ഉടമസ്ഥതയിലാണ്.
ഇതിന് പുറമെ ലണ്ടൻ ഓഹരി വിപണിയിൽ 20 ശതമാനം ഖത്തറിെൻറ സാന്നിധ്യമുണ്ട്. ലണ്ടനിലെ ഏറ്റവും നിക്ഷേപമുള്ള മിഡിലീസ്റ്റ് രാജ്യമാണ് ഖത്തർ. ഖത്തർ അടുത്ത അഞ്ച് വർഷത്തിനകം അഞ്ച് ബില്യൻ യൂറോ ലണ്ടനിൽ നിക്ഷേപിക്കുമെന്നാണ് അറിയുന്നത്. ജർമനിയിലും ഖത്തറിെൻറ നിക്ഷേപം കനത്തതാണ്. ഇരുപത്തഞ്ച് ബില്യൻ ഡോളറാണ് അവിടെ നിക്ഷേപം. പതിനേഴ് ശതമാനം നിക്ഷേപം ഫോക്സിലുണ്ട്. ബോർഷിെൻറ പത്ത് ശതമാനവും ഖത്തറിേൻറതാണ്. ജർമനിയിൽ പ്രധാനമായും ഓട്ടോമൊബൈലിലും ബാങ്കിംഗ് മേഖലയിലുമാണ് ഖത്തർ നിക്ഷേപമുള്ളത്. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ആഗോള അടിസ്ഥാനത്തിൽ വലിയ സാമ്പത്തിക ഭീഷണി നേരിട്ടപ്പോൾ ഖത്തറിെൻറ സാമ്പത്തിക വളർച്ചയുടെ സൂചിക ഉയരുകയാണ് ഉണ്ടായതെന്ന് സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നു. ശക്തമായ പഠനവും ദീർഘ വീക്ഷണവുമാണ് ഖത്തറിനെ പാശ്ചാത്യൻ രാജ്യങ്ങളിൽ വലിയ തോതിൽ നിക്ഷേപം ഇറക്കാൻ േപ്രരിപ്പിച്ചത്. ഇത് രാജ്യത്തിന് വലിയ തോതിൽ നേട്ടമുണ്ടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.