മസ്കത്ത്: ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ കഴിഞ്ഞ ദിവസം ആരംഭിച്ച തായ് വ്യാപാര പ്രദർശനത്തിന് തിരക്കേറുന്നു. ഇത് നാലാം തവണയാണ് പ്രദർശനം ഒമാനിൽ നടക്കുന്നത്. തനത് തായ് ഉൽപന്നങ്ങളും സേവനങ്ങളും ആകർഷകമായ വിലക്കിഴിവിൽ ലഭ്യമാകുന്ന പ്രദർശനത്തിൽ നൂറോളം സ്റ്റാളുകളാണ് ഉള്ളത്.
നിലവാരമുള്ള സൗന്ദര്യ-ആരോഗ്യ വർധക വസ്തുക്കൾ, ഫാഷൻ ഉൽപന്നങ്ങൾ, പെർഫ്യൂം, ഉൗദ് ഒായിൽ തുടങ്ങിയവ വാങ്ങാനാഗ്രഹിക്കുന്നവർക്ക് പ്രദർശനം മികച്ച അവസരമാകും. തനത് തായ് ഭക്ഷ്യോൽപന്നങ്ങൾ വിൽപന നടത്തുന്ന സ്റ്റാളുകളാണ് മറ്റൊരു ആകർഷണം. ആശുപത്രികളുടെ സ്റ്റാളുകളും ഉണ്ട്.
പ്രമേഹ രോഗികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന, തെങ്ങിൽ നിന്നുള്ള സിറപ്പ് ആണ് ഭക്ഷ്യോൽപന്ന സ്റ്റാളുകളിലെ ആകർഷണം. പാർശ്വഫലങ്ങളില്ലാതെ ഉപയോഗിക്കാൻ കഴിയുന്നതാണ് ഇതെന്ന് കമ്പനി അധികൃതർ പറഞ്ഞു. പ്രവേശന കൗണ്ടറിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് റാഫ്ൾ നറുക്കെടുപ്പിലൂടെ തായ്ലൻഡ് സന്ദർശനത്തിനുള്ള അവസരവും ഒരുക്കുന്നുണ്ട്.
ചൊവ്വാഴ്ച നടന്ന പരിപാടിയിൽ ഒമാനിലെ തായ്ലൻഡ് അംബാസഡർ സുവാത് കാവ്സൂക്കും ഒമാൻ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ മുഹ്സിൻ ബിൻ കാമിസ് അൽ ബലൂഷിയും ചേർന്ന് പരമ്പരാഗത തായ് ഡ്രം മുഴക്കിയാണ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
രാവിലെ 10 മുതൽ ഉച്ചക്ക് ഒന്ന് വരെയും വൈകീട്ട് നാലു മുതൽ 10 വരെയുമാണ് പ്രദർശനത്തിെൻറ പ്രവേശന സമയം. വെള്ളിയാഴ്ച വൈകീട്ട് മാത്രമാകും പ്രവേശനമുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.