റുസ്താഖിൽനിന്നുള്ള മഴക്കാഴ്ച
മസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി ഏറ്റവും കൂടൂതൽ മഴ ലഭിച്ചത് സുവൈഖിൽ. 75 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ കിട്ടിയതെന്ന് കാര്‍ഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം റിപ്പോര്‍ട്ടില്‍ പറയുന്നു. മദ്ഹ വിലായത്തില്‍ 70 മില്ലിമീറ്ററും ശിനാസ് വിലായത്തില്‍ 58 മില്ലിമീറ്ററും മഴ പെയ്തു. നവംബര്‍ അഞ്ചുമുതൽ എട്ടുവരെയുള്ള കണക്ക് പ്രകാരമാണിത്.
അതേസമയം വടക്കൻ ഗവർണറേറ്റുകളിൽ കഴിഞ്ഞ ദിവസവും ശക്തമായ മഴയാണ് കിട്ടിയത്. കനത്ത കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരിച്ചൊരിഞ്ഞത്. വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ചുകടക്കരുതെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.