അപകടത്തിൽ മരിച്ച അഫ്സൽ
മസ്കത്ത്: ഒമാനിലെ റുസ്താഖിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട മലപ്പുറം ചേളാരി സ്വദേശി അഫ്സലിന്റെ (40) മയ്യിത്ത് ചൊവ്വാഴ്ച നാട്ടിലെത്തിക്കും. റുസ്താഖ് ആശുപത്രിയിൽനിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ചൊവ്വാഴ്ച പുലർച്ച 2 ഓടെ മസ്കത്ത്-കൊച്ചി ഒമാൻ എയർ സർവിസിലാണ് മയ്യിത്ത് നാട്ടിലേക്കയക്കുക. രാവിലെ 7 ഓടെ നാട്ടിലെത്തും. ഉച്ചക്ക് 12 ഓടെ തയ്യിലക്കടവ് ജുമാമസ്ജിദിൽ (ചെർണൂർ മൂച്ചി അത്താണി പള്ളി) ഖബറടക്കും.
ഞായറാഴ്ച രാത്രി ഒമ്പതോടെ റുസ്താഖ്- ഇബ്രി റോഡിൽ ഒമാനി കുടുംബം സഞ്ചരിച്ച വാഹനവുമായി അഫ്സല് സഞ്ചരിച്ച കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മൂന്ന് ഒമാനി പൗരന്മാരും മരിച്ചു. ചേളാരി -പരപ്പനങ്ങാടി റൂട്ടിൽ ചെർന്നൂരിന് സമീപം പാപ്പനൂരിൽ മേലേ മുത്തേടത്ത് കാമ്പുറത്ത് പരേതനായ അബ്ദുറഹിമാൻ ഹാജിയുടെയും സുലൈഖയുടെയും മകനാണ് മരണപ്പെട്ട അഫ്സൽ. ഭാര്യ: സുമയ്യ. മക്കൾ: റഷ മൻഹ, മുഹമ്മദ് റാസി. സഹോദരങ്ങൾ: അൻവർ സാദത്ത്, മുഹമ്മദ് മുബാറക്ക്, സുബൈദ, ഷരീഫ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.