മസ്കത്ത്: റമദാനിൽ സാധനങ്ങളുടെ വില വർധിപ്പിക്കരുതെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകി. നിയമം ലംഘിക്കുന്ന വ്യാപാരികൾക്ക് പിഴ ചുമത്തും. 60 റിയാൽ മുതൽ ആയിരം റിയാൽ വരെ ഇത്തരക്കാർക്ക് പിഴ ചുമത്തുമെന്നും അതോറിറ്റി വക്താവ് പറഞ്ഞു. റമദാൻ മാസം മുഴുവൻ സാധനങ്ങളുടെ വില നിരീക്ഷിക്കും. ചില ഭക്ഷണ സാധനങ്ങൾക്ക് റമദാനിൽ ആവശ്യം വർധിക്കും.
ഇത് മുൻനിർത്തി ചില വ്യാപാരികൾ വില അന്യായമായി വർധിപ്പിക്കാറുണ്ട്. ആവശ്യ സാധനങ്ങളുടേതടക്കം വില വർധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ നിരീക്ഷണം സഹായിക്കും. പഴങ്ങളുടെയും പച്ചക്കറികളുടെയും ലഭ്യത ഉറപ്പാക്കാനും അന്യായ വില വർധന തടയാനും മവേല സെൻട്രൽ മാർക്കറ്റിലും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. നിയമലംഘനം ആവർത്തിക്കുന്ന പക്ഷം പിഴ വർധിപ്പിക്കുന്നതടക്കം ശിക്ഷാ നടപടികളും കൈക്കൊള്ളും. വരും ദിവസങ്ങളിൽ ഭക്ഷണത്തിെൻറയും മറ്റ് അവശ്യ സാധനങ്ങളുടെയും ആവശ്യത്തിന് അനുസരിച്ചുള്ള ലഭ്യത ഉറപ്പാക്കാൻ മാളുകളും സൂപ്പർ മാർക്കറ്റുകളുമായും ചേർന്ന് അതോറിറ്റി പ്രവർത്തിച്ചുവരുകയാണ്.
ചെക്പോസ്റ്റുകളിൽ വിന്യസിച്ചിരിക്കുന്ന അതോറിറ്റി ഇൻസ്പെക്ടർമാർ ഒമാനിലേക്ക് സാധനങ്ങളുമായി പ്രവേശിക്കുന്ന ട്രക്കുകളുടെ എണ്ണം എടുക്കുന്നുമുണ്ട്. ഇത് പൂഴ്ത്തിവെപ്പ് തടയാൻ സഹായിക്കും. വിവിധ ഷോപ്പിങ് കേന്ദ്രങ്ങളുമായി ചേർന്ന് ഇക്കുറിയും ഉപഭോക്തൃ അതോറിറ്റി റമദാൻ ബാസ്കറ്റ് പുറത്തിറക്കിയിട്ടുണ്ട്. അരി, ധാന്യം, ഒായിൽ പഞ്ചസാര തുടങ്ങി 19ഒാളം ഉൽപന്നങ്ങൾ അടങ്ങിയതാണ് ബാസ്കറ്റ്. ഒമ്പത് റിയാൽ മുതൽ 10 റിയാൽ വരെയാണ് റമദാൻ ബാസ്കറ്റിെൻറ വില.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.