മസ്കത്ത്: ബാങ്ക് വിവരങ്ങളും ഒ.ടി.പികളും മറ്റുള്ളവരുമായി പങ്കിടുന്നതിനെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
തട്ടിപ്പിന് ഇരയായവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന വിഡിയോ സഹിതമാണ് സമൂഹമാധ്യമത്തിൽ ആർ.ഒ.പിയുടെ പോസ്റ്റ്. ‘വളരെ ആകർഷകമായ വില കണ്ടതോടെ ഞാൻ ഉടൻ തന്നെ അഡ്വാൻസ് തുക കൈമാറിയതായി തട്ടിപ്പിനിരയായ ഒരാൾ വിഡിയോയിൽ അനുഭവം വെക്കുന്നു. ഒരു ഔദ്യോഗിക സ്ഥാപനത്തിന്റെ പ്രതിനിധീയാണെന്ന് പറഞ്ഞതുകൊണ്ട് താൻ വിശ്വസിച്ച് വ്യക്തിഗത വിവരങ്ങൾ പങ്കുവെച്ചതെന്ന് മറ്റൊരാൾ വെളിപ്പെടുത്തി. പൊതുജനങ്ങൾ എപ്പോഴും ജാഗ്രത പാലിക്കണമെന്നും വിവരങ്ങൾ കൈമാറും മുമ്പ് ഉറവിടത്തിന്റെ വിശ്വാസ്യത ഉറപ്പാക്കണമെന്നും ആർ.ഒ.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.