മസ്കത്ത്: കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി സ്വകാര്യ കമ്പനികൾക്കായി കൂടുതൽ ആരോഗ്യ മാർഗ നിർദേശങ്ങൾ മാനവ വിഭവശേഷി മന്ത്രാലയം പുറത്തുവിട്ടു. നിർദേശങ്ങൾ ലംഘിക്കുന്ന കമ്പനികൾക്കെതിരെ നൂറ് മുതൽ അഞ്ഞൂറ് റിയാൽ വരെ പിഴ ചുമത്തുമെന്നും ഞായറാഴ്ച പ്രസിദ്ധീകരിച്ച മന്ത്രിതല ഉത്തരവിൽ പറയുന്നു. പിഴ ചുമത്തുന്നതിന് ഒപ്പം ആരോഗ്യ മന്ത്രാലയത്തിെൻറ പകർച്ചവ്യാധി പഠന സംഘം നിർദേശിച്ചാൽ സ്വകാര്യ സ്ഥാപനം അടപ്പിക്കാനും അധികാരമുണ്ടായിരിക്കുമെന്ന് മന്ത്രാലയം ഉത്തരവിൽ അറിയിച്ചു.
കമ്പനികൾ തൊഴിലാളികളുടെ ഒാരോ താമസ സ്ഥലങ്ങളിലും ക്വാറൈൻറൻ സൗകര്യമേർപ്പെടുത്തണമെന്നതാണ് നിർദേശങ്ങളിൽ പ്രധാനപ്പെട്ടത്. ഇതിന് സൗകര്യമില്ലാത്ത കമ്പനികൾ ക്വാറൈൻറൻ സൗകര്യമൊരുക്കുന്ന സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെടണം. കോവിഡ് സംശയിക്കപ്പെടുന്ന രോഗികൾ മറ്റുള്ള തൊഴിലാളികളുമായി കൂടി കലരുന്നില്ലെന്ന് ഉറപ്പാക്കുകന്നതിനായി സെക്യൂരിറ്റി സംവിധാനത്തോടെയുള്ളതാകണം െഎസോലേഷൻ സംവിധാനങ്ങളെന്നും നിർദേശത്തിൽ പറയുന്നു. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ 500 റിയാൽ പിഴ ചുമത്തും.
ജോലി സ്ഥലത്തേക്ക് കൊണ്ടുപോകുന്ന വാഹനത്തിൽ ഒാരോ തൊഴിലാളികൾക്കിടയിൽ ഒരു സീറ്റ് വീതം ഒഴിച്ചിടണം. മുന്നൂറ് റിയാലാണ് ഇത് ലംഘിച്ചാൽ പിഴ. താമസ സ്ഥലങ്ങളിൽ ജീവനക്കാരെ വിവിധ ഗ്രൂപ്പുകളായി തിരിക്കണം. ഒാരോ ഗ്രൂപ്പുകൾക്കും ഉറങ്ങാനുള്ള സൗകര്യങ്ങളും ടോയ്ലെറ്റ് സൗകര്യങ്ങളും ഉണ്ടായിരിക്കണം. ഇത് ലംഘിക്കുന്ന പക്ഷം മുന്നൂറ് റിയാലാണ് പിഴ ചുമത്തുക. ഭക്ഷണഹാളിലും വിവിധ ഗ്രൂപ്പുകൾ കൂടികലരാൻ പാടില്ല. ഇങ്ങനെയുണ്ടാകുന്ന പക്ഷം സമാനമായ പിഴ ചുമത്തും. മാനവവിഭവശേഷി മന്ത്രാലയം നിർദേശിച്ചതിലുമധികം തൊഴിലാളികൾ ഒരു മുറിയിൽ ഉണ്ടാകാൻ പാടില്ല. ഇൗ നിർദേശം ലംഘിച്ചാൽ നൂറ് റിയാൽ പിഴ ചുമത്തുമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.