മസ്കത്ത്: ഇൗവർഷം ആദ്യപാദത്തിൽ ഒമാെൻറ വരുമാനം കഴിഞ്ഞവർഷം ഇതേ കാലയളവിനെക്കാൾ 32 ശതമാനം വർധിച്ചു. കഴിഞ്ഞവർഷം 210 കോടി റിയാൽ വരുമാനമുണ്ടായിരുന്നത് ഇൗ വർഷം 270 കോടി റിയാലായി ഉയർന്നു. എന്നാൽ, രാജ്യത്തിെൻറ മൊത്തം ചെലവിലും വർധന രേഖപ്പെടുത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇൗ വർഷം ആദ്യപാദത്തിൽ മൊത്തം ചെലവ് 260 കോടി റിയാലായി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ നാഷനൽ സെൻറർ അറിയിച്ചു.
ആഭ്യന്തര ഉൽപാദനത്തിൽ കഴിഞ്ഞവർഷത്തെക്കാൾ 1.6 ശതമാനം കുറവുണ്ടായതായി റിപ്പോർട്ടിലുണ്ട്. കഴിഞ്ഞവർഷം 720 കോടി റിയാലായിരുന്ന ആഭ്യന്തര ഉൽപാദനം ഇൗവർഷം 710 കോടി റിയാലായി കുറഞ്ഞു. ശരാശരി എണ്ണവില ബാരലിന് 62.9 ഡോളറിൽനിന്ന് 61 ഡോളറായി കുറഞ്ഞതാണ് ഇതിന് കാരണം. എണ്ണയുമായി ബന്ധപ്പെട്ട വരുമാനം കഴിഞ്ഞവർഷം 243 കോടി റിയാലായിരുന്നു. ഇൗ വർഷം ആദ്യപാദത്തിൽ ഇത് 241 കോടിയായി കുറഞ്ഞു. ക്രൂഡ് ഒായിലുമായി ബന്ധപ്പെട്ട വരുമാനം 2.5 ശതമാനം കുറഞ്ഞു. എന്നാൽ, പ്രകൃതി വാതകത്തിൽനിന്നുള്ള വരുമാനം കഴിഞ്ഞവർഷത്തെക്കാൾ 10.8 ശതമാനം വർധിച്ചിട്ടുണ്ട്.
വ്യവസായ മേഖലയിൽ 4.8 ശതമാനം കുറവുണ്ടെങ്കിലും മത്സ്യബന്ധന-കാർഷികമേഖലയിൽ 18.6 ശതമാനം വർധവുണ്ടായി. കയറ്റുമതി 1.4 ശതമാനം വർധിച്ചതിനാൽ വ്യാപാരമേഖലയിലും നല്ല വളർച്ചയുണ്ടായി. സ്വകാര്യ മേഖലയിലെ നിക്ഷേപത്തിൽ ഇൗ വർഷം 2.9 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞവർഷം 1420 കോടി റിയാലായിരുന്നത് ഇൗ വർഷം 1460 കോടി റിയാലായി ഉയർന്നു. കമേഴ്സ്യൽ ബാങ്കുകളും ഇസ്ലാമിക ബാങ്കുകളും നൽകുന്ന വായ്പയും 5.7 ശതമാനം വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.