മസ്കത്ത്: വിദേശതൊഴിലാളികളുടെ മെഡിക്കൽ പരിശോധന സ്വകാര്യമേഖലക്ക് കൈമാറാൻ ആരോഗ്യവകുപ്പ് ഒരുങ്ങുന്നു. സർക്കാർ-സ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃകയിൽ ഫിറ്റ് നസ് കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് തീരുമാനം. ആദ്യഘട്ടമായി മസ്കത്ത് ഗവർണറേറ്റ ിലാകും ഇത്തരം കേന്ദ്രം സ്ഥാപിക്കുക.
പുതുതായി െറസിഡൻറ് കാർഡിന് അപേക്ഷിക്കുന് നവർക്കും പുതുക്കാൻ അപേക്ഷിക്കുന്നവർക്കുമുള്ള വൈദ്യ പരിശോധന ഇവിടെയാകും നടത്തുക.
ഇത് വിജയകരമാകുന്ന പക്ഷം ഒമാെൻറ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. ഒമാൻ പുതുതായി അവതരിപ്പിച്ച സർക്കാർ-സ്വകാര്യ പങ്കാളിത്ത പദ്ധതിപ്രകാരം ആരോഗ്യ മന്ത്രാലയം അവതരിപ്പിക്കാൻ പോകുന്ന നിരവധി പദ്ധതികളിൽ ഒന്നാണ് ഇത്. ഏറ്റവും ആധുനികമായ മെഡിക്കൽ-തൊഴിൽപരമായ ആരോഗ്യ പരിശോധന സംവിധാനമാകും ഇവിടെയുണ്ടാവുകയെന്ന് ആരോഗ്യ വകുപ്പ് വക്താവ് പറഞ്ഞു.
െറസിഡൻസി പെർമിറ്റുമായി ബന്ധപ്പെട്ട റോയൽ ഒമാൻ പൊലീസ് അടക്കം വിവിധ വകുപ്പുകളുമായി ഇവിടത്തെ സംവിധാനങ്ങളെ കൂട്ടിയിണക്കുകയും ചെയ്യും. തെരഞ്ഞെടുക്കപ്പെടുന്ന സ്വകാര്യ പങ്കാളിക്ക് ദീർഘകാല പി.പി.പി കരാർ പ്രകാരം ഫിറ്റ്നസ് കേന്ദ്രത്തിെൻറ രൂപകൽപന, നിർമാണം (അല്ലെങ്കിൽ ലീസ്), പ്രവർത്തനം, അറ്റകുറ്റപ്പണി ചുമതലകളാണ് ഉണ്ടാവുകയെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു. വിദേശ തൊഴിലാളികളിലെ പകർച്ചവ്യാധി പരിശോധനക്ക് സമഗ്രവും ആധുനികവുമായ നടപടിക്രമങ്ങളാകും പുതിയ ഫിറ്റ്നസ് കേന്ദ്രത്തിലുണ്ടാവുക. പരിശോധന നിലവാരത്തിലെ മാനദണ്ഡങ്ങൾ ആരോഗ്യമന്ത്രാലയമാകും തയാറാക്കുക. മെഡിക്കൽ ടെസ്റ്റ് പരിശോധന ഫലം റോയൽ ഒമാൻ പൊലീസിെൻറ പാസ്പോർട്ട്സ് ആൻഡ് െറസിഡൻസസ് സംവിധാനത്തിലേക്ക് ഇലക്ട്രോണിക് രീതിയിൽ അയച്ചുനൽകുകയും ചെയ്യും.
ഇതിനുശേഷമാകും െറസിഡൻറ് കാർഡ് അനുവദിക്കുക. നിലവിൽ ആരോഗ്യ വകുപ്പിനു കീഴിൽ ഒമാെൻറ വിവിധ ഭാഗങ്ങളിലുള്ള കേന്ദ്രങ്ങളിലാണ് െറസിഡൻറ് കാർഡിനായുള്ള വിദേശികളുടെ വൈദ്യപരിശോധന നടക്കുന്നത്. ക്ഷയരോഗം, ഹെപ്പറ്റൈറ്റിസ് എ, ബി, സി, എച്ച്.െഎ.വി, എയിഡ്സ്, ചില ലൈംഗിക പകർച്ചവ്യാധി രോഗങ്ങൾ തുടങ്ങിയവക്കുള്ള പരിശോധനയാണ് പൊതുവെ നടക്കുന്നത്. വീട്ടുജോലിക്കാർ, ഭക്ഷ്യമേഖലയിലെ തൊഴിലാളികൾ എന്നിവർക്ക് അധിക പരിശോധനയും ഉണ്ടാകും. ഒക്ടോബർ ആദ്യം നടന്ന സർക്കാർ-സ്വകാര്യ-പങ്കാളിത്ത ഫോറത്തിൽ ഡയാലിസിസ് സെൻറർ, പ്രൈമറി ആരോഗ്യ കേന്ദ്രം, സെക്കൻഡറി ആശുപത്രി, സെൻട്രൽ ലബോറട്ടറി തുടങ്ങിയ പദ്ധതികൾ സ്വകാര്യ മേഖലയുമായി ചേർന്ന് ഒമാെൻറ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് മസ്കത്ത് ഗവർണറേറ്റിൽ സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആരോഗ്യ മന്ത്രാലയം അവതരിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.