മത്ര: യൂറോപ്യൻ പര്യടനത്തിനുശേഷം മസ്കത്തിൽ തിരിച്ചെത്തിയ ഒമാൻ നാവികസേനയുടെ ശബാബ് ഒമാൻ രണ്ട്-2 കപ്പലിന് ആവേശോജ്ജ്വല വരവേൽപ്. നിരവധി ബോട്ടുകളുടെയും വര്‍ണക്കൊടി തോരണങ്ങളാല്‍ അലങ്കരിച്ച പായ്കപ്പലുകളുടെയും അകമ്പടിയോടെയാണ് ശബാബ് ഒമാന്‍ തിങ്കളാഴ്ച മത്ര തുറമുഖത്ത് എത്തിയത്. ജലവൃഷ്ടി നടത്തിയും ബാൻഡ് മേളത്തോടെ കൊടികള്‍ വീശിയുമുള്ള സ്വീകരണം ചടങ്ങിന് കൊഴുപ്പേകി. വൈകുന്നേരം ശബാബ് ഒമാനിലെ നാവികർ മത്രയിൽ നടത്തിയ മാർച്ച് കാണാനും നിരവധി പേർ എത്തി. ഒമാെൻറ നാവികചരിത്രത്തെക്കുറിച്ച് കപ്പലിൽ ഒരുക്കിയിട്ടുള്ള പ്രദർശനം കാണാൻ പൊതുജനങ്ങൾക്ക് ബുധനാഴ്ച കൂടി അവസരമുണ്ടാകും. രാവിലെ 11 മുതൽ ഉച്ചക്ക് ഒന്നു വരെയും വൈകുന്നേരം 4.30 മുതൽ 8.30 വരെയുമാകും പ്രവേശനം അനുവദിക്കുക.
തിങ്കളാഴ്ച മത്ര തുറമുഖത്ത് നടന്ന ഒൗദ്യോഗിക സ്വീകരണ ചടങ്ങിൽ സുൽത്താെൻറ ഉപദേഷ്ടാവ് സയ്യിദ് ശിഹാബ് ബിൻ താരീഖ് അൽ സൈദ് മുഖ്യാതിഥിയായിരുന്നു. നാവികസേനാംഗങ്ങളുടെ ഗാർഡ് ഒാഫ് ഓണർ പരിശോധനയോടെയാണ് സ്വീകരണ ചടങ്ങുകൾക്ക് തുടക്കമായത്. കപ്പൽ തുറമുഖത്ത് നങ്കൂരമിട്ട ശേഷം ക്യാപ്റ്റെൻറ ക്ഷണപ്രകാരം വിശിഷ്ടാതിഥികൾ കപ്പലിൽ കയറുകയും വിജയകരമായ യൂറോപ്യൻ പര്യടനം നടത്തിയ സേനാംഗങ്ങളെ അനുമോദിക്കുകയും ചെയ്തു. തുടർന്ന് കപ്പലിൽ ഒരുക്കിയ പ്രദർശനം വിശിഷ്ടാതിഥികൾ വീക്ഷിച്ചു. 2018 ഏപ്രിൽ 15ന് സൈദ് ബിൻ സുൽത്താൻ നാവികത്താവളത്തിൽനിന്നാണ് ശബാബ് ഒമാൻ യൂറോപ്യൻ പര്യടനത്തിന് പുറപ്പെട്ടത്. 12 രാജ്യങ്ങളിലെ 17 തുറമുഖങ്ങളിൽ നങ്കൂരമിട്ട കപ്പൽ നിരവധി നാവികോത്സവങ്ങളിലും പെങ്കടുത്തു. നെതർലൻഡ്സിലെ ഹേഗിൽ നടന്ന കപ്പലോട്ട മത്സരത്തിൽ ഏറ്റവും ഉയർന്ന സമ്മാനവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.