മസ്കത്ത്: ഒമാൻ തൊഴിൽ നിയമങ്ങൾ പാലിക്കാത്ത കമ്പനികൾക്കെതിരെ നടപടിയെടുക്കുമെ ന്ന് മാനവ വിഭവ ശേഷി മന്ത്രാലയം ലേബർ വെൽെഫയർ വിഭാഗം ഡയറക്ടർ ജനറൽ സാലിം അൽ ബാദി മു ന്നറിയിപ്പ് നൽകി. വർഷത്തിൽ ഒരു തവണയെങ്കിലും എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും മന്ത്രാലയം അധികൃതർ വിശദമായ പരിശോധന നടത്താറുണ്ട്. ജീവനക്കാരുടെ സ്ഥിതി വിവരങ്ങൾ പൂർണമായി രേഖപ്പെടുത്തിയിട്ടുണ്ടോയെന്നതടക്കം വിലയിരുത്തും. തൊഴിൽ നിയമ ലംഘനം നടക്കുന്നതായി വിവരം കിട്ടുന്നയിടങ്ങളിലും പരിശോധന നടത്തും. പരിശോധകൻ തൊഴിലാളികളുടെ അവസ്ഥ പരിശോധിക്കുകയും സംവദിക്കുകയും ചെയ്യും. അവർ ഉയർത്തുന്ന പരാതികൾ തൊഴിൽ ഉടമയുടെ ശ്രദ്ധയിൽ പെടുത്തും.
കഴിഞ്ഞ വർഷം 843 സ്വകാര്യ കമ്പനികൾ തൊഴിൽ നിയമങ്ങൾ ലംഘിച്ചതായി പരാതി ലഭിച്ചിട്ടുണ്ട്. 7672 സ്വകാര്യ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. മുൻ വർഷത്തെക്കാൾ 89 ശതമാനം കൂടുതലാണിത്. 2017ൽ 446 തൊഴിൽ നിയമ ലംഘനമാണ് കണ്ടെത്തിയത്. തൊഴിൽ സമയം, അവധി, വിശ്രമ സമയം, ശമ്പളം കൃത്യമായി ലഭിക്കുന്നുണ്ടോ തുടങ്ങിയ വിഷയങ്ങൾ പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തൊഴിലിടങ്ങളിലെ സുരക്ഷയും പരിശോധിക്കും. പരാതികൾ പരിഹരിക്കാനുള്ള മാർഗനിർദേശം നൽകുകയാണ് ഒന്നാം ഘട്ടം. പരിഹരിച്ചില്ലെങ്കിൽ മുന്നറിയിപ്പ് നോട്ടീസ് നൽകും. നിയമ ലംഘനം സംബന്ധിച്ച് രേഖാപരമായ റിപ്പോർട്ട് നൽകലാണ് അടുത്ത ഘട്ടം. എന്നിട്ടും പരിഹരിച്ചില്ലെങ്കിൽ കമ്പനിക്കെതിരെ കോടതിയെ സമീപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.