മസ്കത്ത്: ഒമാൻ ഇന്ത്യൻ എംബസി ഒമാൻ ഫൈൻ ആർട്സ് സൊസൈറ്റിയുമായി സഹകരിച്ച് ഇൗ മാസം 25 മു തൽ 28 വരെ ചിത്രപ്രദർശനം സംഘടിപ്പിക്കുന്നു. ഇന്ത്യൻ കൾച്ചറൽ റിലേഷൻ കൗൺസിലും ഇന്ത്യൻ സോഷ്യൽ ക്ലബിെൻറ കലാവിഭാഗമായ റൻഗ്രേസ് ആർടിസ്റ്റ് ഗ്രൂപ്പും പ്രദർശനത്തിന് പിന്തുണ നൽകുന്നുണ്ട്. ഒമാൻ-ഇന്ത്യ സംയുക്ത പ്രദർശനമായി അറിയപ്പെടുന്ന പരിപാടിയിൽ ഒമാനിൽനിന്നും ഇന്ത്യയിൽനിന്നുമുള്ള അഞ്ച് പ്രമുഖ കലാകാരന്മാർ വീതം അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കും. ഒമാനിൽ താമസിക്കുന്ന ഇന്ത്യൻ ചിത്രകാരന്മാരും ഇന്തോ-ഒമാനി കലാകാരന്മാരും പ്രദർശനത്തിൽ പെങ്കടുക്കും. ഇന്ത്യയും ഒമാനും തമ്മിലെ സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള സാംസ്കാരിക പൈതൃകം അരക്കിട്ടുറപ്പിക്കുകയാണ് പ്രദർശനത്തിെൻറ ലക്ഷ്യമെന്ന് അംബാസഡർ മുനുമഹാവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസിെൻറ ദീർഘദൃഷ്ടിയുള്ള ഭരണ നേതൃത്വത്തിനു കീഴിൽ ഒമാനും ഇന്ത്യയും എപ്പോഴും സഹൃദയ ബന്ധം ആസ്വദിച്ചിട്ടുണ്ട്.
ഒമാനിലെയും ഇന്ത്യയിലെയും ജനങ്ങളുടെ ദൃഢബന്ധം ഇൗ സൗഹൃദത്തിന് അടിത്തറയാകുന്നതായും അംബാസഡർ പറഞ്ഞു. ഇന്ത്യയിൽനിന്ന് കലാകാരന്മാരായ പ്രകാശ് ബാൽ ജോഷി, സചിൻ ജോർജ് സെബാസ്റ്റ്യൻ, എസ്.എൻ. സുജിത്, സ്വാതി പറാസി, ഡി. സുനോജ് എന്നിവർ പെങ്കടുക്കും. ഒമാനിൽ ഇസാ അൽ മിഫ്റജി, മുഹമ്മദ് അൽ ബലൂഷി, നൈല അൽ മഅ്മറി, ഖുലൂദ് അൽ ശൈബി, നാദിയ അൽ ബലൂഷി, രാധിക ഹെംലായി എന്നിവർ ചിത്രപ്രദർശനത്തിൽ പെങ്കടുക്കും. തരിനി അഗർവാൾ ക്യുറേറ്ററായിരിക്കും. സുഷ്മിത ഗുപ്ത, ദേബ്ജാനി ഭരധ്വാജ്, കനക് മിശ്ര, കോമൾ തലാതി എന്നിവരും പെങ്കടുക്കും. ഇൗ മാസം 25ന് വൈകീട്ട് ഏഴരക്ക് അൽ സരൂജിലെ ഒമാൻ ൈഫൻ ആർട്സ് സൊസൈറ്റി പരിസരത്ത് പ്രദർശനത്തിെൻറ ഉദ്ഘാടനം നടക്കും. 26, 27, 28 ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ രാത്രി ഒമ്പത് വരെ പ്രദർശനം സന്ദർശിക്കാവുന്നതാണ്. ഇന്ത്യൻ എംബസിയിൽ നടന്ന വാർത്തസമ്മേളനത്തിൽ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥരായ പി.കെ. പ്രകാശ്, ഇർഷാദ് അഹ്മദ്, പി. കണ്ണൻ നായർ, അനുജ് സ്വരൂപ് എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.