മസ്കത്ത്: ഒമാനിലെ സുപ്രധാന റോഡ് നിർമാണ പദ്ധതികളിൽ ഒന്നായ ആദം^തുംറൈത്ത് ഇരട്ടപ്പാതയുടെ ഒരു ഭാഗം ഗതാഗതത് തിന് തുറന്നുകൊടുത്തു. 41 കിലോമീറ്റർ ഭാഗത്താണ് ഗതാഗതം ആരംഭിച്ചത്. ഗതാഗത വാർത്താവിനിമയ മന്ത്രി ഡോ. അഹ്മദ ് അൽ ഫുതൈസിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തിെൻറ സന്ദർശനത്തിനുശേഷമാണ് റോഡ് തുറന്നുകൊടുത്തത്. ഗ താഗത വാർത്താ വിനിമയ മന്ത്രാലയം അണ്ടർ സെക്രട്ടറി സാലിം ബിൻ മുഹമ്മദ് അൽ നുെഎമിയടക്കം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
രണ്ട് ഇൻറർചേഞ്ചുകൾ അടങ്ങുന്ന ഭാഗമാണ് ഉദ്ഘാടനം ചെയ്തത്. ആദമിൽ അൽ ഖാക്കും അൽ റാക്കിക്കുമിടയിലാണ് ആദ്യത്തേത്. രണ്ടാമത്തെ ഇൻറർചേഞ്ച് ആകെട്ട ആദമിലെ അൽ സഹിയക്കും അൽ കൗഥറിനുമിടയിലാണ് രണ്ടാമത്തെ ഇൻറർചേഞ്ച്. ആദം^തുംറൈത്ത് റോഡിൽ ഹൈമ വരെയാണ് ഇരട്ടപ്പാതയുടെ നിർമാണം നടക്കുന്നത്. മൊത്തം 320 കിലോമീറ്ററാണ് ഇൗ റോഡിെൻറ ദൈർഘ്യം. നിലവിലുള്ള ഒറ്റവരിപ്പാതക്ക് സമാന്തരമായാണ് ഇൗ റോഡ് നിർമിക്കുന്നത്. ഇൗ വർഷം ഖരീഫ് സീസൺ അവസാനിക്കുന്നതിന് മുമ്പ് ഇൗ റോഡിൽ 180 കിലോമീറ്റർ ദൂരം കൂടി ഗതാഗതത്തിനായി തുറക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ഹൈമയിൽനിന്ന് തുംറൈത്ത് വരെ 400 കിലോമീറ്ററാണ് ഉള്ളത്. ഇതിെൻറ നിർമാണത്തിനുള്ള ടെൻഡർ നടപടികൾക്ക് അന്തിമരൂപം ആയത് ടെൻഡർ ബോർഡിന് സമർപ്പിച്ചിട്ടുണ്ട്. ടെൻഡർ ബോർഡ് ആണ് പദ്ധതിയുടെ പൊതു ടെൻഡറിനുള്ള നടപടികളെടുക്കുക. ദാഖിലിയ, അൽ വുസ്ത, ശർഖിയ, ദോഫാർ ഗവർണറേറ്റുകളെ ബന്ധിപ്പിക്കുന്ന റോഡ് പദ്ധതിയാണിത്. മസ്കത്ത്^സലാല റോഡിലെ വർധിച്ച വാഹനാപകടങ്ങൾക്ക് പരിഹാരമായാണ് പുതിയ ഇരട്ടപ്പാതയുടെ നിർമാണം. ആദം മുതൽ ഹൈമ വരെ ഭാഗത്ത് ഖരീഫ് സീസണിൽ നിരവധി അപകടങ്ങളാണ് നടന്നിട്ടുള്ളത്. റോഡ് പൂർത്തിയാകുന്നതോടെ അപകടങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.