മൂവാറ്റുപുഴ സ്വദേശികളുടെ മരണം: മൃതദേഹങ്ങള്‍ നാട്ടിലയക്കുന്നത് വൈകിയേക്കും

മസ്കത്ത്: സലാലയില്‍ മരണപ്പെട്ട നിലയില്‍ കണ്ടത്തെിയ മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടില്‍ കൊണ്ടുപോകുന്നത് വൈകിയേക്കും. മൂവാറ്റുപുഴ ആട്ടായം മുടവനാശ്ശേരിയില്‍ മുസ്തഫയുടെ മകന്‍ മുഹമ്മദ് (52),  ഉറവക്കുഴി കുറ്റമറ്റത്തില്‍ പരേതനായ മുഹമ്മദ് കുഞ്ഞിന്‍െറ മകന്‍ നജീബ് (ബേബി-49) എന്നിവരെ കഴിഞ്ഞ 22നാണ് ദാരീസില്‍ മരിച്ചനിലയില്‍ കണ്ടത്തെിയത്. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങള്‍ നാട്ടില്‍ കൊണ്ടുപോകുന്നതിന് പൊലീസ് ഇതുവരെ അനുമതിനല്‍കിയിട്ടില്ളെന്ന് സലാലയിലെ ഇന്ത്യന്‍ എംബസി പ്രതിനിധി മന്‍പ്രീത് സിങ് പറഞ്ഞു. കേസ് സി.ഐ.ഡി വിഭാഗത്തിന്‍െറ അന്വേഷണത്തിലാണ്. അന്വേഷണം പൂര്‍ത്തിയായശേഷം മാത്രമാണ് മൃതദേഹം കൊണ്ടുപോകാന്‍ അനുമതി നല്‍കുക. മൃതദേഹങ്ങളുടെ പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞ വ്യാഴാഴ്ച പൂര്‍ത്തിയായിരുന്നു. എന്നാല്‍, മരണകാരണം സംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. നജീബിന്‍െറ സഹോദരന്‍ അടുത്തദിവസങ്ങളിലായി സലാലയിലത്തെുന്നുണ്ട്. 
 

Tags:    
News Summary - oman obit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.