മസ്‌കത്ത്: മകളുടെ പ്രസവശുശ്രൂഷക്കായി നാട്ടില്‍ നിന്നെത്തിയ വീട്ടമ്മ വിമാനത്താവളത്തില്‍ നിന്നുള്ള യാത്രാമധ്യേ ഹൃദയാഘാതം മൂലം മരണപ്പെട്ടു. എറണാകുളം പച്ചാളം വെട്ടിപറമ്പ് കൊമരന്‍ചാത്ത് വീട്ടില്‍ ആന്റണിയുടെ ഭാര്യ മേരി (63) ആണ് നിര്യാതയായത്. മസ്‌കത്തില്‍ നിന്ന് മുന്നൂറ് കിലോമീറ്ററോളം ദൂരെയുള്ള ഇബ്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന മകള്‍ നിമ്മിയുടെ പ്രസവശുശ്രൂഷക്കായി വ്യാഴാഴ്ച രാത്രി കൊച്ചിയില്‍ നിന്നുള്ള ജെറ്റ് എയര്‍വേസ് വിമാനത്തിലാണ് മേരി എത്തിയത്. വിമാനത്തില്‍ വെച്ച് ഛര്‍ദി ഉണ്ടാരുന്നു. മകള്‍ക്കും മരുമകന്‍ ബിജുവിനുമൊപ്പം ഇബ്രിയിലേക്ക് പോകവേ വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ നിസ്‌വക്കടുത്ത ബഹ്‌ലയില്‍ വെച്ച് കാറില്‍ വെച്ച് വീണ്ടും അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. വാഹനത്തില്‍ വെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം ബഹ്‌ല ആശുപത്രി മോര്‍ച്ചറിയില്‍. ടെല്‍മി മറ്റൊരു മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.