മസ്കത്ത്: പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള പരീക്ഷണ പറക്കൽ ഇൗമാസം 23ന് നടക്കും. ഉദ്ഘാടനത്തിന് തൊട്ടുമുമ്പുള്ള ഘട്ടമെന്നു വിശേഷിപ്പിക്കാവുന്ന പരീക്ഷണ പറക്കൽ സംബന്ധിച്ച പ്രഖ്യാപനം ഗതാഗത വാർത്താ വിനിമയ മന്ത്രി ഡോ. അഹ്മദ് ബിൻ മുഹമ്മദ് ബിൻ സാലിം അൽ ഫുതൈസിയാണ് നടത്തിയത്. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ നടന്ന എയർപോർട്സ് കൗൺസിൽ ഇൻറർനാഷണൽ സമ്മേളനത്തിെൻറ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പൊതുജനങ്ങളെ ഉൾപ്പെടുത്തിയുള്ള വിമാനത്താവള ടെർമിനലിെൻറയും യാത്രക്കാരുടെ സൗകര്യങ്ങളുടെയും പരിശോധനക്ക് ബുധനാഴ്ച ഒൗദ്യോഗിക തുടക്കമായി.
പരീക്ഷണ പറക്കലിെൻറ ഫലവും പൊതുജനങ്ങളിൽനിന്നുള്ള അഭിപ്രായ സ്വരൂപണത്തിനും ശേഷമായിരിക്കും പുതിയ വിമാനത്താവളത്തിെൻറ ഒൗദ്യോഗിക ഉദ്ഘാടനം ഗതാഗത വാർത്താവിനിമയ മന്ത്രാലയം തീരുമാനിക്കുകയെന്നും മന്ത്രി പറഞ്ഞു. വിമാനത്താവളത്തിെൻറ മറ്റു പരിശോധനകൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. ഒമാൻ 2020 കർമപദ്ധതിയിൽ രാജ്യത്തെ വിമാനത്താവള പദ്ധതികളുടെ വികസനത്തിന് സുപ്രധാന സ്ഥാനമാണ് നൽകുന്നത്. ടൂറിസം, ചരക്കുഗതാഗതം തുടങ്ങി രാജ്യത്തിെൻറ സാമ്പത്തിക വളർച്ചക്ക് സുപ്രധാനമായ മേഖലകളുടെ വളർച്ചക്ക് സഹായകരമായ വിധത്തിൽ വിമാനത്താവളങ്ങളുടെ ശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യം. വിമാനത്താവളത്തിെൻറ സൗകര്യ പരിശോധന വിമാനത്താവള കമ്പനിയുടെ നേതൃത്വത്തിൽ ‘ജോയിൻ ദി ട്രയൽസ്’ എന്ന കാമ്പയിൻ ആരംഭിച്ചിരുന്നു. 13,000ത്തോളം പേരാണ് ഇതിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ ആദ്യഘട്ട ആളുകളെയാണ് ബുധനാഴ്ച പുതിയ വിമാനത്താവളത്തിൽ എത്തിച്ചത്. ചെക്ക് ഇൻ, ലഗേജ് ഹാൻഡ്ലിങ്, ഗേറ്റ് കണ്ടെത്തൽ, അടിയന്തര സാഹചര്യങ്ങളിലെ ഒഴിപ്പിക്കൽ തുടങ്ങിയവയിലൂടെ സൗകര്യങ്ങളും സേവനങ്ങളുമാണ് വിലയിരുത്തിയത്. ഒമാൻ കൺവെൻഷൻ സെൻററിൽനിന്ന് മുവാസലാത്ത് ബസുകളിലാണ് ‘യാത്രക്കാരെ’ വിമാനത്താവളത്തിൽ എത്തിച്ചത്. omanairportstrials.om/JoinTheTrials.html എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവർക്കാണ് പരിശോധനയിൽ പെങ്കടുക്കാൻ അവസരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.