മസ്കത്ത്: ഇൗത്തപ്പഴ സംസ്കരണം, അനുബന്ധ ഉൽപന്നങ്ങളുടെ നിർമാണം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നതിനായുള്ള ഒമാൻ ഡേറ്റ്സ് ഡെവലപ്മെൻറ് കമ്പനി നിലവിൽവന്നു. ദിവാൻ ഒാഫ് റോയൽ കോർട്ടിെൻറയും ഒമാൻ നാഷനൽ ഇൻവെസ്റ്റ്മെൻറ്സ് ഡെവലപ്മെൻറ് കമ്പനിയുടെയും (തൻമിയ) നേതൃത്വത്തിൽ അൽ വഹത്ത് ക്ലബിൽ നടന്ന പരിപാടിയിലാണ് കമ്പനി നിലവിൽവന്നെന്ന പ്രഖ്യാപനം നടന്നത്. തൻഫീദ് ഇംപ്ലിമെേൻറഷൻ ആൻഡ് ഫോളോ അപ്പ് സപ്പോർട്ട് യൂനിറ്റ് മേധാവി ഡോ. ഖാമിസ് ബിൻ സൈഫ് അൽ ജാബ്രിയുടെ രക്ഷാകർതൃത്വത്തിലാണ് ഉദ്ഘാടന പരിപാടി നടന്നത്.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി സുൽത്താെൻറ നിർദേശപ്രകാരം കഴിഞ്ഞവർഷം ആരംഭിച്ച ഒരു ദശലക്ഷം ഇൗത്തപ്പനകൾ നടുന്ന പദ്ധതിയുടെ (വൺ മില്യൺ ഡേറ്റ് പാം ട്രീസ് പ്രോജക്ട്) നിക്ഷേപക വിഭാഗമായിട്ടാകും പുതിയ കമ്പനി പ്രവർത്തിക്കുക. 92 ദശലക്ഷം റിയാൽ ചെലവിട്ടാകും കമ്പനിയുടെ പ്രധാന കോംപ്ലക്സ് നിർമിക്കുകയെന്ന് പരിപാടിയിൽ സംസാരിച്ച വൺ മില്യൺ ഡേറ്റ് പാം ട്രീസ് പ്രോജക്ട് ഡയറക്ടർ ഡോ. റാഷിദ് ബിൻ സൈഫ് അൽ ഷഖ്സി പറഞ്ഞു. നിസ്വയിലാകും ഇത് നിർമിക്കുക. ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനൊപ്പം സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, പരിസ്ഥിതിക മേഖലകൾക്കും പദ്ധതി ഗുണപ്രദമാകും.
നിസ്വയിലെ കമ്പനിയിലായിരിക്കും പ്രധാന സംസ്കരണ കേന്ദ്രം ഉണ്ടാവുക. ഉപോൽപന്ന നിർമാണ കേന്ദ്രങ്ങളും നൂതനമായ ഉൽപന്നങ്ങളുടെ നിർമാണ കമ്പനികളും ഇതിെൻറ ഭാഗമായി ഉണ്ടാകും. ഇൗത്തപ്പഴങ്ങളിൽ നിന്ന് ജ്യൂസ്, സിറപ്പ് ഉൽപാദനം, പ്രകൃതി ദത്ത കരി, കാലിത്തീറ്റ, വളം ഉൽപാദനം തുടങ്ങിയ മേഖലകളിലും പ്രവർത്തിക്കുകയാണ് കമ്പനികൊണ്ട് ലക്ഷ്യമിടുന്നത്. നിക്ഷേപകരുടെ സഹായത്തോടെയാകും കമ്പനി വിവിധ മേഖലകളിൽ പ്രവർത്തനം വ്യാപിപ്പിക്കുക. വൺ മില്യൺ ഡേറ്റ് പാം ട്രീസ് പ്രോജക്ടിെൻറ ഭാഗമായി 96000 ടൺ ഇൗത്തപ്പഴവും 56000 ടൺ അനുബന്ധ ഉൽപന്നങ്ങളും ഉൽപാദിപ്പിക്കപ്പെടുമെന്നാണ് കണക്ക്. ഇത് ഉപയോഗപ്പെടുത്തുകയാകും കമ്പനിയുടെ പ്രധാന ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.