മസ്കത്ത്: കേരളത്തിൽ നിപ വൈറസ് ബാധിച്ചവരെ ചികിത്സിച്ച നഴ്സ് അടക്കം നിരവധി പേർ മരിക്കുകയും മറ്റു നിരവധിപേർ ഗുരുതരാവസ്ഥയിലാവുകയും ചെയ്തത് പ്രവാസികളിലും ആശങ്ക പരത്തി. വൈറസ്ബാധ മൂലം കൂടുതൽ പേർ മരിച്ച േകാഴിക്കോട് ജില്ലക്കാർക്കാണ് ആശങ്ക കൂടുതൽ. ഏറെ ഗുരുതരമായ ഇൗ രോഗം നാട്ടിലെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും പിടിപെടുമോ എന്ന ആശങ്കയിലാണ് പലരും. സമൂഹ മാധ്യമങ്ങളിൽ വരുന്ന ഭീതിജനിപ്പിക്കുന്ന വാർത്തകളും പ്രവാസികളെ അലട്ടുന്നുണ്ട്. ബഹുഭൂരിപക്ഷം പ്രവാസികളും കുടുംബത്തെ നാട്ടിൽ വിട്ട് കഴിയുന്നവരാണ്.
അതിനിടെ, വൈറസ്ബാധയെ തുടർന്ന് കേരളത്തിൽനിന്ന് ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് യാത്രവിലക്ക് ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന വാർത്തയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അതിനാൽ, വിസ കാലാവധി കഴിയാറായവരോട് പെെട്ടന്ന് മടക്കയാത്ര നടത്തണമെന്ന നിർദേശമാണ് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്നത്. ഇതോടെ അവധിക്ക് നാട്ടിൽ പോയവരും എന്തുചെയ്യണമെന്നറിയാതെ ഉഴലുകയാണ്. യാത്രവിലക്ക് നിലവിൽ വരുകയാണെങ്കിൽ ആഴ്ചകൾ നീണ്ടുനിൽക്കാനും സാധ്യതയുണ്ട്. ഇത് അവധിക്കു േപായ നിരവധിപേരുടെ േജാലിയെയും ബാധിക്കും. ഇതിൽ ഹ്രസ്വ അവധിക്ക് നാട്ടിൽ പോയവരുമുണ്ട്.
വിസ കാലാവധി കഴിയുന്നവരെയാണ് വിലക്ക് കൂടുതൽ ബാധിക്കുക. ഇത് പരിഗണിച്ച് വിസ കാലാവധി കഴിയാനാകുന്ന പലരും യാത്ര നേരേത്തയാക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ട്.
ഒമാനിൽ സ്കൂൾ വേനലവധി അടുത്ത മാസം ആരംഭിക്കുകയാണ്. നിരവധി കുടുംബങ്ങൾ ഇൗ വർഷവും അവധിയാഘോഷിക്കാൻ നാട്ടിൽ പോവുന്നുണ്ട്. പലരും യാത്രക്കുള്ള ഒരുക്കങ്ങളും നടത്തിക്കഴിഞ്ഞു. വേനലവധിക്ക് നാട്ടിൽ പോയാൽ പനി ബാധിക്കുമോ എന്ന പേടിയും പലർക്കുമുണ്ട്. സമൂഹ മാധ്യമങ്ങളിൽ വരുന്ന ഭീതിജനകമായ വാർത്തകൾ ഇവരെയും അങ്കലാപ്പിലാക്കുന്നുണ്ട്. ആരോഗ്യമന്ത്രി അടക്കമുള്ളവർ കോഴിക്കോട് ജില്ലയിൽ തമ്പടിച്ച് രോഗം പടരുന്നതിന് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നത് പ്രവാസികൾക്ക് ആശ്വാസം പകരുന്നുണ്ട്. കേന്ദ്രവും കേരളവും ഒന്നിച്ച് പ്രവർത്തിക്കുന്നതുകാരണം വൈറസ് നിയന്ത്രണ വിധേയമാവുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. രോഗം പെെട്ടന്ന് നിയന്ത്രിക്കാൻ കഴിയുകയും പുതിയ കേസുകൾ റിേപ്പാർട്ട് ചെയ്യാതിരിക്കുകയും ചെയ്താൽ അത് എല്ലാവർക്കും ആശ്വസംപകരും.
വൈറസ് നിയന്ത്രണ വിധേയമായില്ലെങ്കിൽ കേരളത്തിൽനിന്നുള്ള കയറ്റുമതികൾക്കും നിരോധനം വരാൻ സാധ്യതയുണ്ട്. പഴം, പച്ചക്കറി അടമുള്ള എല്ലാ ഭക്ഷ്യവസ്തുക്കളുടെയും കയറ്റുമതിയെയും അത് ബാധിക്കും. വൈറസ് പടരുന്നത് വിനോദസഞ്ചാര മേഖലയെയും ബാധിക്കും. വൈറസ് ബാധ അന്താരാഷ്ട്ര ശ്രദ്ധയിൽ വന്നുകഴിഞ്ഞാൽ അത് വിനോദ സഞ്ചാരികളുടെ വരവിനെ പ്രതികൂലമായി ബാധിക്കും. ജൂൺ മുതൽ മഴക്കാല വിനോദ സഞ്ചാരവും അതിനുശേഷം േകരളത്തിൽ വിനോദസഞ്ചാര സീസണും ആരംഭിക്കാനിരിക്കെ വൈറസ് ഇൗ മേഖലക്കും തിരിച്ചടിയാവും. അതിനാൽ, എല്ലാ കഴിവും ഉപയോഗിച്ച് രോഗം നേരിടാൻ സർക്കാർ തയാറാവുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.