കുവൈത്ത് സിറ്റി: നിപ വൈറസ് ഭീതി പരത്തുന്ന സാഹചര്യത്തിൽ കേരളത്തിലേക്ക് പോവരുതെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം സ്വദേശികൾക്ക് മുന്നറിയിപ്പ് നൽകി. ഇതുവരെ 12 പേർ മരിക്കുകയും 10 പേർ ചികിത്സയിലുള്ളതുമായ സാഹചര്യത്തിൽ കേരളത്തിലേക്ക് പോവരുതെന്നാണ് മുന്നറിയിപ്പിലുള്ളത്. രോഗം പടരുന്ന സാഹചര്യത്തിൽ താൽക്കാലികമായി യാത്രാവിലക്ക് ഏർപ്പെടുത്തുമോ എന്ന ആശങ്കയിലാണ് ഇവിടത്തെ മലയാളികൾ. കഴിഞ്ഞദിവസങ്ങളിൽ അവധിക്ക്പോവാനിരുന്ന ധാരാളം ആളുകൾ യാത്ര മാറ്റിവെച്ചിട്ടുണ്ട്.
പോയിക്കഴിഞ്ഞ ശേഷം ഉദ്ദേശിച്ച സമയത്ത് ഇങ്ങോട്ടുവരാൻ കഴിയാതെ വന്നാൽ ജോലിയെ ബാധിക്കുമെന്നതാണ് പ്രവാസികളെ അലട്ടുന്നത്. അതിനിടെ, നിപ വൈറസ് മൂലമുള്ള പനി നിയന്ത്രണ വിധേയമായതായും കഴിഞ്ഞദിവസം എട്ടുപേർ ആശുപത്രി വിട്ടതായുമുള്ള വാർത്ത ആശ്വാസം പകർന്നിട്ടുണ്ട്. നിപ വൈറസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലും പലവിധത്തിലുള്ള പ്രചാരണവും നടക്കുന്നുണ്ട്. ഇവയിൽ പലതും ശാസ്ത്രീയമോ യുക്തിഭദ്രമോ അല്ല. ഇൗത്തപ്പഴം കഴിക്കുന്നത് അപകടകരമാണെന്നും ഇന്ത്യയിലേക്ക് വൈറസ് എത്തിയത് ബംഗ്ലാദേശിൽനിന്നാണെന്നും ബംഗ്ലാദേശ് തൊഴിലാളികൾ വഴി ഗൾഫ് രാജ്യങ്ങളിലേക്കും വൈറസ് പടരാനിടയുണ്ടെന്നുമൊക്കെയാണ് പ്രചാരണം. ഇത്തരം വാദങ്ങളെ വിദഗ്ധർ തള്ളിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.