മസ്കത്ത്: നാഷൻസ് കപ്പ് ഫുട്ബാൾ ടൂർണമെന്റിലെ നിർണായക മത്സരത്തിൽ ഒമാന്‍ സമനില കുരുക്ക്. തജികിസ്താനുമായുള്ള മത്സരം 1-1ലാണ് കലാശിച്ചത്. ഇതോടെ ടൂർണമെന്റിലെ മുന്നോട്ടുള്ള പോക്കിന് മങ്ങലേൽക്കുകയും ചെയ്തു. ജയം അനിവാര്യമായ മത്സരത്തിൽ ആക്രമിച്ച് കളിക്കുക എന്ന ശൈലിയായിരുന്നു ഒമാൻ സ്വീകരിച്ചിരുന്നത്. ആദ്യമിനിറ്റുകളിൽ ഇടതും വലതും വിങ്ങുകളിലൂടെ മുന്നേറിയ റെഡ് വാരിയേഴ്സ് താരങ്ങൾ എതിർ ഗോൾമുഖത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒടുവിൽ 14ാം മിനിറ്റിൽ ലക്ഷ്യംകാണുകയും ചെയ്തു. സലാഹ് അല്‍ യഹ്യാഇ ആണ് വലകുലുക്കിയത്.
രണ്ടാം പകുതിയിൽ 72ാം മിനിറ്റിലായിരുന്നു തജികിസ്താന്റെ സമനില ഗോൾ. ആദ്യ മത്സരത്തെപ്പോലെ ഫിനിഷിങ്ങിലെ പാളിച്ചയാണ് ഒമാന്‍ തിരിച്ചടിയായത്. പെനാൽറ്റി അടക്കമുള്ള നിരവധി തുറന്ന അവസരങ്ങൾ കിട്ടിയിട്ടും മുതലെടുക്കാനായില്ല. ആദ്യ മത്സരത്തിൽ ഉസ്ബകിസ്താനോട് ഒമാന്‍ മൂന്ന് ഗോളുകളുടെ തോല്‍വി വഴങ്ങിയിരുന്നു. ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ് ഒമാൻ. ഒമാന്റെ മൂന്നാം മത്സരം 17ന് തുര്‍ക്മെനിസ്താനെതിരെ നടക്കും. ഗ്രൂപ്പുകളിലെ ആദ്യ സ്ഥാനക്കാര്‍ ഫൈനല്‍ യോഗ്യത നേടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.