സ്കത്ത്: സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്ബാള്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന നേഷന്‍സ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ ആദ്യ മത്സരത്തിൽ ഒമാൻ ഇന്നിറങ്ങും. ആതിഥേയരായ ഉസ്ബകിസ്താനാണ് ഒമാന്റെ എതിരാളികൾ. ഫിഫ റാങ്കിങ്ങിൽ ഒമാന്‍ തൊട്ടുമുന്നിലുള്ള ഉസ്ബകിസ്താൻ റെഡ് വാരിയേഴ്സിന് കടുത്ത വെല്ലുവിളിയായിരിക്കും ഉയർത്തുക. ഉസ്ബകിസ്താനിലെ മില്ലി സ്റ്റേഡിയത്തിലാണ് മത്സരം.
അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ഏഷ്യ കപ്പിനുള്ള മുന്നൊരുക്കമായാണ് ഒമാൻ മത്സരത്തെ കാണുന്നത്. അതുകൊണ്ടുതന്നെ വിജയത്തോടെ തുടങ്ങാനാണ് കോച്ച് ബ്രാങ്കോ ഇവാങ്കോവിച്ചും കളിക്കാരും ആഗ്രഹിക്കുന്നത്. ജൂണ്‍ 20 വരെ ഉസ്ബകിസ്താനിലും താജികിസ്താനിലുമായാണ് മത്സരങ്ങൾ നടക്കുക. ഗ്രൂപ് ‘എ’യില്‍ ആതിഥേയരായ ഉസ്ബകിസ്താന്‍, താജികിസ്താന്‍, തുർക്മെനിസ്താന് എന്നീ ടീമുകള്‍ക്കൊപ്പമാണ് ഒമാന്‍.
ഗ്രൂപ് ബിയില്‍ ഇറാന്, കിര്ഗിസ്താന്, അഫ്ഗാനിസ്താന് എന്നീ ടീമുകളുമാണുള്ളത്. 14ന് താജികിസ്താനെയും 17ന് തുർക്മെനിസ്താനെയും നേരിടും. ഗ്രൂപ്പുകളിലെ ആദ്യ ഒന്നാം സ്ഥാനക്കാർ കലാശക്കളിയിലേക്ക് യോഗ്യത നേടും. ടൂർണമെന്റിനായി കഴിഞ്ഞ ദിവസമാണ് ഒമാൻ ടീം ഉസ്ബകിസ്താനിലെത്തിയത്. സീനിയര്‍ താരങ്ങളായ അഹമദ് അല്‍ ഹുമൈസി, ഖാരിബ് അല്‍ സഅ്ദി, സലാഹ് അല്‍ യഹ്യായി, മുഹ്സിന് അല്‍ ഖസാനി, ഉമര്‍ അല്‍ മാലികി, സാഹിര്‍ അല്‍ അഖ്റബി എന്നിവർ ടീമില്‍ ഉൾപ്പെട്ടിട്ടുണ്ട്. ഇബ്രാഹിം അല്‍ മുഖൈനി, ഫായിസ് അല്‍ റുശൈദി, അഹമദ് അല്‍ റവാഹി എന്നിവരാണ് ഗോള്‍ കീപ്പര്‍മാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.