മസ്കത്ത്: കമ്പനികൾ ജീവനക്കാർക്ക് മുഴുവൻ വേതനവും നൽകണമെന്ന ഒമാൻ മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ നിർദേശം പാലിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ലുലു എക്സ്ചേഞ്ച് അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലും കുറഞ്ഞ ജോലി സമയം ചൂണ്ടിക്കാട്ടിയും സ്വകാര്യ കമ്പനികൾ ജീവനക്കാരുടെ വേതനം കുറക്കുന്നതായ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു മന്ത്രാലയത്തിെൻറ ഇടപെടൽ. പ്രതിസന്ധി ഘട്ടത്തിൽ ജീവനക്കാരുടെ ഭദ്രത ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയം കൈക്കൊണ്ട തീരുമാനത്തെ മാനിക്കുന്നതായി ലുലു എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് അറിയിച്ചു. സുൽത്താൻ ഹൈതം ബിൻ താരീഖ് അൽ സഇൗദിനു കീഴിൽ ഒമാെൻറ ശോഭനമായ ഭാവി ആഗ്രഹിക്കുന്ന കമ്പനിയെന്ന നിലയിൽ ഇൗ പ്രതിസന്ധി ഘട്ടം മറികടക്കാൻ ജീവനക്കാർക്ക് മുഴുവൻ പിന്തുണയും നൽകുമെന്ന് അദീബ് അഹമ്മദ് പറഞ്ഞു. ഒമാനിലെ ധനവിനിമയ രംഗത്തെ മുൻനിര കമ്പനിയായ ലുലു എക്സ്ചേഞ്ചിന് രാജ്യത്ത് 34 ശാഖകളാണ് ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.