മസ്കത്ത്: ഒമാനിൽ ഗവർണറേറ്റുകൾക്കിടയിലെ സഞ്ചാരവിലക്ക് നീക്കം ചെയ്തതായി സുപ്രീം കമ്മിറ്റി അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ തീരുമാനം പ്രാബല്ല്യത്തിൽ വരും. ന്യൂനമർദത്തെ തുടർന്നുള്ള മഴ സാഹചര്യം പരിഗണിച്ച് സ്വദേശികളുടെയും വിദേശികളുടെയും യാത്ര സുഗമമാക്കുന്നതിനായാണ് സുപ്രീം കമ്മിറ്റി തീരുമാനം. നേരത്തേ ശനിയാഴ്ച പുലർച്ചെ ആറു മണി മുതൽ ഗവർണറേറ്റുകൾക്കിടയിലെ സഞ്ചാരവിലക്ക് നീക്കാനായിരുന്നു തീരുമാനം. സഞ്ചാര വിലക്ക് നീക്കാനുള്ള തീരുമാനം ദോഫാർ ഗവർണറേറ്റിന് ബാധകമായിരിക്കില്ലെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. അതോടൊപ്പം രാത്രികാല സഞ്ചാരവിലക്ക് മുൻ തീരുമാന പ്രകാരം തുടരുകയും ചെയ്യും. വെള്ളിയാഴ്ച രാത്രി ഏഴു മുതൽ പുലർച്ചെ ആറു വരെയായിരിക്കും സഞ്ചാര വിലക്ക്. ശനിയാഴ്ച മുതൽ ആഗസ്റ്റ് 15 വരെ രാത്രി ഒമ്പത് മുതൽ പുലർച്ചെ അഞ്ചുവരെയായിരിക്കും സഞ്ചാര വിലക്ക് പ്രാബല്ല്യത്തിലുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.