മസ്കത്ത്: മെഡിക്കൽ ഉപകരണങ്ങളും പരിശോധന കിറ്റുകളും ലഭ്യമാക്കുകയെന്നത് തുടർച്ചയായ വെല്ലുവിളിയാണെന്ന് ആ രോഗ്യ മന്ത്രി ഡോ. അൽ സഇൗദി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇവയുടെ പുതിയ സ്റ്റോക്കുകൾ ചൈനയിൽനിന്ന് എത്തിക്കുന ്ന നടപടി നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു. പരിശോധനക്ക് ഉപയോഗിക്കുന്ന മെഡിക്കൽ സൊല്യൂഷനുകളുടെ ഷിപ്മ െൻറ് എത്തിച്ചിട്ടുണ്ട്. ഇത് രാജ്യത്തെ ആരോഗ്യ സ്ഥാപനങ്ങളിൽ വിതരണം ചെയ്യും. ഇതിനകം ചൈനയിൽനിന്ന് മെഡിക്കൽ ഉപകരണങ്ങളുടെ അഞ്ച് ഷിപ്മെൻറുകളാണ് ലഭിച്ചതെന്നും ഡോ. അൽ സഇൗദി പറഞ്ഞു. സംരക്ഷണ മെഡിക്കൽ ഉപകരണങ്ങളുടെ (പി.പി.ഇ) നിർമാണം ഒമാൻ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. മെഡിക്കൽ ആവശ്യങ്ങൾക്കുള്ള മുഖാവരണങ്ങൾ, സംരക്ഷിത വസ്ത്രങ്ങൾ തുടങ്ങിയവയുടെ നിർമാണമാണ് ആരംഭിച്ചത്. ആരോഗ്യ മന്ത്രാലയത്തിെൻറ കൈവശമുള്ള ഇത്തരം ഉപകരണങ്ങൾ നിലവിലെ സാഹചര്യം നേരിടാൻ പര്യാപ്തമായതാണെന്നും മന്ത്രി പറഞ്ഞു.
മഹാമാരിയുടെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ അടിയന്തരമല്ലാത്ത കേസുകളിൽ ഒൗട്ട്പേഷ്യൻറ് സേവനം കുറച്ചിരിക്കുകയാണ്. അതേസമയം അർബുദം, ഹൃദ്രോഗം, ഡയാലിസിസ്, പ്രമേഹം, ഗർഭം, പ്രസവം തുടങ്ങിയ വിഭാഗങ്ങളിലെ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നുമുണ്ടെന്ന് മന്ത്രി പറഞ്ഞു. രോഗത്തിെൻറ സമൂഹ വ്യാപനം തടയാൻ കൃത്യമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിൽ വരുത്തുകയാണ്. ജനങ്ങൾ മന്ത്രാലയത്തിെൻറ നിർദേശങ്ങൾ അനുസരിക്കണം. ഗുരുതരമായ അസുഖങ്ങൾ ഉള്ളവർക്കും പ്രതിരോധ ശേഷിയെ ബാധിക്കുന്ന മരുന്നുകൾ കഴിക്കുന്നവർക്കും പ്രത്യേകം പരിചരണം നൽകണം. പ്രായമുള്ളവർ വീടുകളിൽതന്നെ കഴിയുന്നുവെന്ന് ഉറപ്പാക്കണം. കുടുംബാംഗങ്ങൾ തമ്മിൽ സാമൂഹിക അകലം പാലിക്കണം.
രോഗപരിശോധനയുടെ എണ്ണം വർധിച്ചുവരുകയാണെന്ന് വാർത്തസമ്മേളനത്തിൽ പെങ്കടുത്ത മന്ത്രാലയത്തിലെ ഡിസീസസ് സർവൈലൻസ് ആൻഡ് കൺട്രോൾ വിഭാഗം ഡയറക്ടർ ജനറൽ ഡോ. സൈഫ് അൽ അബ്രി പറഞ്ഞു. ദേശീയതലത്തിൽ പരിശോധന വ്യാപിപ്പിക്കും. അടുത്ത രണ്ടാഴ്ചക്കുള്ളിൽ പരിശോധനക്ക് പുതിയ രീതികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മസ്കത്ത്, സീബ്, ബോഷർ, മത്ര എന്നിവിടങ്ങളിലാണ് കൂടുതൽ രോഗബാധിതരും. രോഗത്തിെൻറ സാമൂഹിക വ്യാപനം ഏറ്റവും ഉയർന്ന തോതിലുള്ളത് മത്രയിലാണ്. രോഗലക്ഷണങ്ങളില്ലാത്തവർക്കുള്ള പരിശോധന ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മന്ത്രാലയത്തിെൻറ പ്രവർത്തനം സുഗമമാക്കുന്നതിെൻറ ഭാഗമായാണ് മത്രയിൽ ലോക്ഡൗൺ ഏർപ്പെടുത്തിയത്. വർധിക്കുന്ന കോവിഡ് രോഗികളെ ഉൾക്കൊള്ളാൻ ഒമാനിലെ ആരോഗ്യ സ്ഥാപനങ്ങൾ പര്യാപ്തമാണെന്നും ഡോ. അൽ അബ്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.