മസ്കത്ത്: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ്രോഗി സുഖംപ്രാപിച്ചതായി ആരോഗ് യമന്ത്രാലയം അറിയിച്ചു. 18 മാസം പ്രായമായ കുഞ്ഞിനെയാണ് റോയൽ ആശുപത്രിയിൽനിന്ന് ഡിസ ്ചാർജ് ചെയ്തത്. രക്ഷിതാക്കളിൽ ഒരാളിൽനിന്നാണ് കുഞ്ഞിന് രോഗം പിടികൂടിയത്. റോയൽ ആശുപത്രി പീഡിയാട്രിക് വാർഡിൽ ചികിത്സയിലായിരുന്ന കുട്ടിക്ക് ശ്വാസപ്രശ്നങ്ങളും ചെറിയ തോതിലുള്ള ചുമയുമാണ് ഉണ്ടായിരുന്നത്. കുട്ടിയുടെ ആരോഗ്യനില ഭദ്രമായ അവസ്ഥയിലാണെന്ന് ആരോഗ്യമന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. രോഗത്തിെൻറ സമൂഹ വ്യാപനം കണക്കിലെടുത്ത് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യനില ഒരു കാരണവശാലും അപകടത്തിലാക്കരുത്.
രോഗബാധിതർ െഎസൊലേഷൻ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കണം.
ടോയ്ലറ്റ് സംവിധാനത്തോടെയുള്ള മുറിയാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്. െഎസൊലേഷനിലുളള വ്യക്തിക്ക് മുറിക്ക് പുറത്തുനിന്നാണ് ഭക്ഷണം നൽകേണ്ടത്. കൈകൾ എപ്പോഴും വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകണം. കൈകൊണ്ട് മുഖവും മൂക്കും വായും കണ്ണുമൊന്നും തൊടരുത്. തുമ്മുേമ്പാഴും ചുമക്കുേമ്പാഴും ആരോഗ്യകരമായ ശീലങ്ങൾ പാലിക്കണം. സാമൂഹിക അകലം പാലിക്കുന്നതുസംബന്ധിച്ച് സുപ്രീം കമ്മിറ്റിയും ആരോഗ്യമന്ത്രാലയവും നൽകിയിട്ടുള്ള നിർദേശങ്ങൾ പൂർണമായി പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.