മസ്കത്ത്: ജനുവരി 11ന് നടക്കുന്ന ഒമാനിലെ ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതിയിലേക്കുള് ള തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിച്ചു. 11 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഡിസംബർ 25ന് പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെയാണ് അന്തിമ പട്ടിക പുറത്തിറക്കിയത്. 16 പേര് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും അഞ്ചുപേര്‍ പിന്‍വലിച്ചു. 23 പേര് നാമനിർദേശ പത്രിക വാങ്ങിയിരുന്നെങ്കിലും 16 പേര് മാത്രമാണ് പത്രിക സമര്‍പ്പിച്ചിരുന്നത്.
ദേവ്സിങ് പാട്ടീല്‍, സയിദ് സല്മാന്, പി. ഹരിദാസ്, ശാബു ഗോപി, സെല്‍വിച്ചന്‍ ജേക്കബ്, അനില്‍ കുമാര്‍, നിതീഷ് സുന്ദരേശന്, പൊന്നമ്പലം നാരായണൻ, ഡോ. ശിവകുമാര്‍ മാണിക്യം, എന്‍. സിറാജുദ്ദീന്, അംബുജാക്ഷന് എന്നിവരാണ് ഇത്തവണ മത്സരരംഗത്തുള്ളത്. നിലവിലെ അംഗങ്ങളില്‍ മൂന്നുപേർ ഇത്തവണയും മത്സരരംഗത്തുണ്ടെങ്കിലും ചെയര്മാന് ബേബി സാം സാമുവല്‍, അംഗം സാബിര്‍ റസാ ഫൈസി എന്നിവര്‍ പിന്മാറി.
അഞ്ച് അംഗങ്ങളെയാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്. ജനുവരി 11ന് രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. അന്നേദിവസം രാത്രിതന്നെ വിജയികളെ പ്രഖ്യാപിക്കും. 8354 വിദ്യാര്‍ഥികള്‍ അധ്യയനം നടത്തുന്ന മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ 5722 രക്ഷിതാക്കൾക്ക് വോട്ടവകാശമുണ്ട്. കഴിഞ്ഞ തവണ 6500 വോട്ടര്‍മാര്‍ ഉണ്ടായിരുന്നെങ്കിലും വോട്ടവകാശം വിനിയോഗിച്ചത് 3800 പേരാണ്. മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ രക്ഷകര്‍ത്താക്കള്‍ക്ക് മാത്രമാണ് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അനുവാദമുള്ളത്. വോട്ടവകാശവും ഐ.എസ്.എമ്മിലെ രക്ഷിതാക്കള്‍ക്ക് മാത്രമാണ്.
അഞ്ചാമത് തെരഞ്ഞെടുപ്പാണ് ഇത്തവണ. അതേസമയം, കഴിഞ്ഞ തവണ 18 പേര് മത്സര രംഗത്തുണ്ടായിരുന്നു. സ്ഥാനാര്‍ഥികള്‍ കുറഞ്ഞെങ്കിലും ഇത്തവണ വോട്ടിങ് ശതമാനം ഉയരുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. വോട്ടെടുപ്പ് സുഗമമാക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷന് നടപടികള്‍ സ്വീകരിച്ചുവരുകയാണ്.
സ്ഥാനാര്‍ഥികളുടെ പ്രചാരണങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങളുണ്ട്. ഇത് ലംഘിച്ചാല്‍ സ്ഥാനാര്‍ഥിത്വം റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന് നേരത്തെ വ്യക്തമാക്കിയിരുന്നു. പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതിയും കമീഷനു കീഴില്‍ പ്രവര്‍ത്തിക്കും. ഡോ. സതീഷ് നമ്പ്യാര്‍ ചെയര്‍മാനായ തെരഞ്ഞെടുപ്പ് കമീഷനാണ് തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത്. ബാബു രാജേന്ദ്രന്, കെ.എം. ഷകീല്‍, ദിവേഷ് ലൂമ്പ, പത്മിനി അടാല്‍ എന്നിവരാണ് അംഗങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.