മസ്കത്ത്: വ്യാജ വിമാന ടിക്കറ്റ് വിൽപന നടത്തിയ ട്രാവൽ ഏജൻസി ഉപഭോക്തൃ സംരക്ഷണ സമിതി അടപ്പിച്ചു. ബർക്കയിലെ ട്രാവൽ ഏജൻസിക്കെതിരെയാണ് നടപടിയുണ്ടായത്. ഏജൻസി യിൽനിന്ന് ബുക്ക് ചെയ്ത ടിക്കറ്റുകളുമായി വിമാനത്താവളത്തിൽ എത്തുന്നവർക്ക് യാ ത്ര നിഷേധിക്കപ്പെട്ടതായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. ഏജൻസിയിൽനിന്ന് നൽകുന്ന ടിക്കറ്റുകൾ വിമാന കമ്പനിയിൽ പണം അടച്ച് ഉറപ്പാക്കിയവ ആയിരുന്നില്ലെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. ഉപഭോക്താക്കളുമായുള്ള ഇടപാടിൽ വിശ്വാസ്യതയും സുതാര്യതയും കാത്തുസൂക്ഷിക്കണമെന്ന അടിസ്ഥാന തത്ത്വം ഏജൻസി ലംഘിച്ചു.
വ്യാജ ടിക്കറ്റുകൾ നൽകിയതായി നിരവധി പരാതികളാണ് ഏജൻസിക്കെതിരെ ഉയർന്നത്. ഉപഭോക്തൃ സംരക്ഷണ നിയമത്തിെൻറ 23, 27 വകുപ്പുകളുടെയും എക്സിക്യൂട്ടിവ് നിയമത്തിെൻറ 19ാം വകുപ്പിെൻറയും ലംഘനവുമാണ് ഇത്.
പരാതികളുടെ അടിസ്ഥാനത്തിൽ ട്രാവൽ ഏജൻസിയുടെ മാനേജരെ ചോദ്യം ചെയ്തശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. തുടർന്ന് കേസ് നടപടികൾ തീരും വരെ ഒാഫിസ് താൽക്കാലികമായി അടക്കാനും കബളിപ്പിക്കപ്പെട്ട ഉപഭോക്താക്കൾക്ക് ടിക്കറ്റിനായി വാങ്ങിയ പണം തിരികെ നൽകാനും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.