മസ്കത്ത്: കോവിഡിെൻറ പശ്ചാത്തലത്തിൽ ആവശ്യമെങ്കിൽ സ്വകാര്യ കമ്പനികൾക്ക് വിദേശ തൊഴിലാളികളെ പിരിച്ചുവി ടാവുന്നതാണെന്ന് കോവിഡുമായി ബന്ധപ്പെട്ട നടപടികൾ കൈകൊള്ളാൻ രൂപവത്കരിച്ച സുപ്രീം കമ്മിറ്റി അറിയിച്ചു. ബുധ നാഴ്ച നടന്ന കമ്മിറ്റിയുടെ യോഗം സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ട നിരവധി തീരുമാനങ്ങളാണ് കൈകൊണ്ടത്.
വിദേശ തൊഴിലാളികളെ പിരിച്ചുവിടുന്ന പക്ഷം അവർക്കുള്ള എല്ലാ ആനുകൂല്യങ്ങളും നൽകണമെന്ന് സുപ്രീം കമ്മിറ്റി നിർദേശിച്ചു. പ്രതിസന്ധി ബാധിച്ച കമ്പനികൾക്ക് ജീവനക്കാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ മൂന്ന് മാസത്തേക്ക് ശമ്പളം കുറക്കാം. ജോലി സമയത്തിൽ കുറവ് വരുത്തി അതിന് ആനുപാതികമായി ശമ്പളം കുറക്കാനാണ് അനുമതി നൽകിയത്.
നിലവിൽ രാജ്യത്തിന് പുറത്തുള്ള വിദേശ തൊഴിലാളികളുടെ റസിഡൻറ് കാർഡ് പുതുക്കാൻ തൊഴിലുടമകൾക്ക് അനുമതി നൽകും. ലേബർകാർഡ് പുതുക്കാനുള്ള ഫീസ് 301 റിയാലിൽനിന്ന് 201 റിയാൽ ആയി കുറച്ചിട്ടുണ്ട്. ജൂൺ അവസാനം വരെയാണ് ഇൗ ഇളവ് പ്രാബല്യത്തിൽ ഉണ്ടാവുക.
ഒമാനി തൊഴിലാളികളെ പിരിച്ചുവിടാൻ പാടുള്ളതല്ല. അടഞ്ഞുകിടക്കുന്ന മേഖലകളിലെ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള വാർഷിക അവധി നൽകാവുന്നതാണെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.