മസ്കത്ത്: അഞ്ച് രാഷ്ട്രങ്ങളിൽ നിന്നുള്ള കോഴിയിറച്ചി ഇറക്കുമതി നിരോധിച്ച് കാർഷിക-ഫിഷറീസ് മന്ത്രാലയം ഉത്തരവിട്ടു. ലാവോസ്, ഫിലിപ്പീൻസ്, ദക്ഷിണാഫ്രിക്ക, ടോഗോ, സിംബാബ്െവ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിയാണ് നിരോധിച്ചത്. ജീവനുള്ള പക്ഷികളുടെയും അവയുടെ ഉൽപന്നങ്ങളുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും ഇറക്കുമതിയാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചത്.
മൃഗസംരക്ഷണവകുപ്പിെൻറ നിർദേശപ്രകാരമാണ് നിരോധനമെന്ന് മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. ബൾഗേറിയയിൽനിന്നും പോളണ്ടിൽനിന്നുമുള്ള ഇറക്കുമതി നിരോധനം നീക്കിയിട്ടുണ്ട്. ഇൗ രണ്ട് രാജ്യങ്ങളിൽനിന്നുള്ള ജീവനുള്ള പക്ഷികൾക്കും ഉൽപന്നങ്ങൾക്കും അനുബന്ധ ഉൽപന്നങ്ങൾക്കുമൊപ്പം പൗൾട്രി മാലിന്യത്തിെൻറ ഇറക്കുമതിനിരോധവും നീക്കിയതായി മന്ത്രാലയം അറിയിച്ചു. ഇൗ വർഷത്തിെൻറ തുടക്കത്തിലാണ് ബൾഗേറിയയിൽനിന്നും പോളണ്ടിൽ നിന്നുമുള്ള ഇറക്കുമതിക്ക് പക്ഷിപ്പനിബാധയെക്കുറിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിരോധനം ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.