ഇന്ന് കനത്ത മഴക്ക് സാധ്യത; ജാഗ്രത നിർദേശം

മസ്കത്ത്: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ വ്യാഴാഴ്ച രാവിലെ മുതൽ രാത്രി 11വരെ ശക്തമായ മഴയുണ്ടാകുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരിചൊരിയുക. ആലിപ്പഴവും വർഷിക്കും.

മണിക്കൂറിൽ 28 മുതൽ 64 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റുവീശുക. വടക്കൻ ബാത്തിന, ദാഹിറ, ബുറൈമി എന്നീ ഗവർണറേറ്റുകളാണ് രാവിലെ മുതൽ മഴ ബാധിക്കുക. പ്രതികൂല കാലാവസ്ഥ ഉച്ചയോടെ തെക്കൻ ബത്തിന, മസ്‌കത്ത്, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിലേക്ക് വ്യാപിക്കും. 20 മുതൽ 50 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.

വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുളളതിനാൽ മുറിച്ചുകടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്നും മറ്റും മാറി നിൽക്കണമെന്നും കപ്പൽ യാത്ര ഒഴിവാക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു. മുസന്ദം ഗവർണറേറ്റിലും ഒമാൻ കടൽ തീരങ്ങളിലും രണ്ട് മുതൽ 3.5 മീറ്റർ വരെ തിരമാല ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു.

Tags:    
News Summary - Chance of heavy rain on thursday- Cautionary note

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.