മസ്കത്ത്: ജീവനക്കാരുടെ സമരത്തെ തുടർന്ന് ഇൗമാസം 23 വരെ മസ്കത്തിലേക്കുള്ള സർവിസ് ഉണ്ടായിരിക്കില്ലെന്ന് ബ്രിട്ടീഷ് എയർവേസ് അധികൃതർ അറിയിച്ചു. ജീവനക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ സാധ്യമായ എല്ലാശ്രമങ്ങളും നടത്തുമെന്ന് ബ്രിട്ടീഷ് എയർവേസ് വക്താവ് അറിയിച്ചു. സർവീസ് മുടങ്ങിയതിനെ തുടർന്ന് ദോഹ വഴി ഖത്തർ എയർവേസ് വിമാനത്തിൽ ടിക്കറ്റ് ബുക്ക്ചെയ്ത് നൽകുന്നുണ്ടെന്ന് ട്രാവൽ ഏജൻറുമാർ പറഞ്ഞു. ഖത്തർ എയർവേസ് വിമാനത്തിൽ യാത്ര ചെയ്യാൻ താൽപര്യമില്ലാത്തവർക്ക് ടിക്കറ്റ് തുക മുഴുവനായും തിരികെ നൽകുന്നുണ്ട്. ആഗസ്റ്റ് 24 മുതൽ സർവിസുകൾ സാധാരണഗതിയിൽ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. രാവിലെ 8.05ന് മസ്കത്തിൽനിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 1.20ന് ഹീത്രു വിമാനത്താവളത്തിൽ എത്തും. കഴിഞ്ഞ വർഷം ഡിസംബർ മുതലാണ് ബ്രിട്ടീഷ് എയർവേസ് ഒമാനിൽ നിന്ന് നേരിട്ടുള്ള സർവിസ് ആരംഭിച്ചത്. നേരത്തേ അബൂദബി വഴി ഒമ്പത് മണിക്കൂറും 45 മിനിറ്റും എടുത്തിരുന്ന യാത്രക്ക് ഇപ്പോൾ ഏഴു മണിക്കൂറും 15 മിനിറ്റുമാണ് എടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.