മസ്കത്ത്: ചെന്നൈ കേന്ദ്രമായുള്ള മദർ ഇന്ത്യ ക്രോഷെറ്റ് ക്യൂൻസ് (എം.െഎ.സി.ക്യു) കൂട്ടായ്മ ഗിന്നസ് ഉദ്യമവുമായി രംഗത്ത്. വിവിധ വർണങ്ങളിലുള്ള കമ്പിളി നൂലുകൾ കൊണ്ട് ത്രിമാന രൂപത്തിലുള്ള ചെറു പാവകളും ശിൽപരൂപങ്ങളും നിർമിച്ച് ലോകറെക്കോഡ് നേടാനാണ് ശ്രമം.
ഒമാനിൽനിന്നുള്ള 53 വനിതകളും ആഗോള അടിസ്ഥാനത്തിൽ നടക്കുന്ന ഇൗ ലോകറെക്കോഡ് ശ്രമത്തിൽ സജീവ സാന്നിധ്യമാണ്. വിവിധ രാജ്യങ്ങളിലുള്ള അലങ്കാര തുന്നലിൽ തൽപരരായ സ്ത്രീകളുടെ കൂട്ടായ്മയാണ് എം.െഎ.സി.ക്യു. 11,148 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഭീമൻ കമ്പ ിളിപ്പുതപ്പ് നെയ്തായിരുന്നു കൂട്ടായ്മയുടെ ആദ്യ ഗിന്നസ് പ്രവേശം.
വിവിധ രാജ്യങ്ങളിലുള്ള അംഗങ്ങൾ നെയ്തെടുത്ത പുതപ്പുകൾ ചെന്നൈയിൽ വെച്ച് കൂട്ടിയോജിപ്പിച്ചാണ് ‘റെക്കോഡ്’ പുതപ്പ് സൃഷ്ടിച്ചത്. 14.09 കിലോമീറ്റർ നീളമുള്ള സ്കാർഫ് തുന്നി കഴിഞ്ഞ ജൂണിലും കൂട്ടായ്മയിലെ അംഗങ്ങൾ ഗിന്നസിൽ ഇടം നേടി. ഹരിതവത്കരണത്തിലൂടെ ഭൂമിയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായാണ് ഇത്തവണത്തെ ഗിന്നസ് ഉദ്യമമെന്ന് കൂട്ടായ്മയുടെ ഒമാൻ കോഒാഡിനേറ്റർ കിരൺപ്രീത് സാഹ്നി നായർ പറഞ്ഞു. ഒാരോരുത്തരും കുറഞ്ഞത് 50 എണ്ണം വീതം ഉണ്ടാക്കണം. എന്നാൽ ചിലർ 300 എണ്ണം വരെ ഉണ്ടാക്കി. ഒമാനിൽനിന്ന് 4700 എണ്ണം നൽകുകയാണ് ലക്ഷ്യം.
നിലവിൽ ബ്രിട്ടനിൽ നിർമിച്ച 13,500 എണ്ണമാണ് ലോക റെക്കോഡ്. അടുത്ത വർഷം ജനുവരി 21ന് ചെന്നൈയിൽ നടക്കുന്ന ഗിന്നസ് പ്രകടനത്തിൽ ഇൗ റെക്കോഡ് മറികടക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞദിവസം എംബസിയിൽ നടന്ന ചടങ്ങിൽ ഇതുവരെ നിർമിച്ച രണ്ടായിരത്തിലധികം പാവകളും ചെറു ശിൽപരൂപങ്ങളും പ്രദർശിപ്പിച്ചു. ഇന്ത്യൻ അംബാസഡറുടെ പത്നി സുഷമ പാണ്ഡെ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.