കുവൈത്ത് സിറ്റി: ഫർവാനിയയിൽ തിങ്കളാഴ്ച രാത്രി കെട്ടിടങ്ങളിൽനിന്ന് താമസക്കാർ കൂട്ടത്തോടെ തക്ബീർ ധ്വനികൾ മുഴക്കി. രാജ്യവ്യാപക കർഫ്യൂ ആരംഭിച്ച് രണ്ടാം ദിവസമാണ് ഫർവാനിയ, ഖൈത്താൻ ഭാഗങ്ങളിൽ നിരവധി കെട്ടിടങ്ങളിലെ താമസക്കാർ ബാൽക്കണിയിൽ വന്ന് തക്ബീർ (ദൈവ പ്രകീർത്തനം) മുഴക്കിയത്.
ഞായറാഴ്ച ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജനത കർഫ്യൂ ആഹ്വാനത്തിെൻറ പശ്ചാത്തലത്തിൽ കുവൈത്തിലെ ചില ഭാഗങ്ങളിൽ ഇന്ത്യക്കാർ വൈകുന്നേരം കൈകൊട്ടുകയും പാത്രം കൊട്ടി ശബ്ദമുണ്ടാക്കുകയും ചെയ്തിരുന്നു. പ്രത്യേക ആഹ്വാനം പുറത്തുവരാതെ ജനം കൂട്ടത്തോടെ തക്ബീർ മുഴക്കിയത് ആദ്യം ഒരുവിഭാഗം ജനങ്ങളിൽ അമ്പരപ്പുളവാക്കി.
പൊലീസ് പ്രദേശത്ത് വലയം ചെയ്തിട്ടുണ്ട്. ഇൗജിപ്ഷ്യൻ പൗരന്മാരാണ് തക്ബീർ മുഴക്കുന്നതെന്നാണ് സൂചന. കർഫ്യൂ കാരണം റോഡുകൾ വിജനമാണ്. ആരും പുറത്തിറങ്ങുന്നില്ല. ഇതുവരെയുള്ള വിവരങ്ങളനുസരിച്ച് പൊലീസ് കെട്ടിടങ്ങളുടെ അകത്ത് കയറിയിട്ടില്ല. സമാധാനമായിരിക്കാൻ പൊലീസ് വാഹനത്തിൽ അനൗൺസ്മെൻറ് നടത്തുന്നുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.