കുവൈത്ത് സിറ്റി: പിറന്ന നാട്ടിൽ ജീവിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കെതിരായ ഇസ്രായേൽ നരവേട്ടയിൽ ശക്തമായി അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നതായി കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) അറിയിച്ചു. കാലങ്ങളായി ഇസ്രായേല്‍ ഫലസ്തീനുമേല്‍ ആധിപത്യം നേടാന്‍ ശ്രമിക്കുകയാണ്. നിരന്തരമായ ആക്രമണങ്ങള്‍കൊണ്ട് ഫലസ്തീന് എന്ന രാജ്യത്തെ തുടച്ചുനീക്കാനാണ് ശ്രമിക്കുന്നത്. അന്താരാഷ്ട്ര യുദ്ധനിയമങ്ങൾ നിഷ്കരുണം ലംഘിച്ചുള്ള ഇസ്രായേൽ കുടിയേറ്റങ്ങൾക്കും പീഡനങ്ങൾക്കുമെതിരെയുള്ള ഫലസ്തീൻ ജനതയുടെ അതിജീവന പോരാട്ടങ്ങൾക്ക് കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ഐക്യദാർഢ്യം രേഖപ്പെടുത്തി. ഇസ്രായേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ സമാധാനാന്തരീക്ഷം സാധ്യമാക്കാന്‍ ലോകരാജ്യങ്ങള്‍ ഇടപെടണമെന്നും ഇസ്രായേലിന്റെ അക്രമങ്ങള്‍ക്ക് ഇരയാകുന്ന ഫലസ്തീന് ജനതക്കു വേണ്ടി പ്രാര്‍ഥിക്കണമെന്നും കെ.ഐ.സി വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.