കുവൈത്ത് സിറ്റി: രാജ്യത്തെ റോഡുകളുടെ അറ്റകുറ്റപ്പണി പുനരാരംഭിക്കുന്നു. ഇതിനായി അന്താരാഷ്ട്ര കമ്പനികളുമായി ഉടന്‍ കരാർ ഒപ്പിടുമെന്ന് പൊതുമരാമത്ത് മന്ത്രാലയം വക്താവും ആസൂത്രണ വികസന അണ്ടർ സെക്രട്ടറിയുമായ അഹ്മദ് അൽ സാലിഹ് പറഞ്ഞു. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍ അടക്കം രംഗത്തുവന്നിരുന്നു.
നേരത്തേ രാജ്യത്തെ റോഡുകളുടെ പണികള്‍ പൂർത്തിയാക്കാൻ പൊതുമരാമത്ത് മന്ത്രി ഡോ. അമാനി ബുഖാമസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നല്‍കിയിരുന്നു. ഇതുസംബന്ധമായ ടെൻഡര്‍ നടപടികള്‍ പൂര്ത്തീകരിച്ചുവരുകയാണെന്നും എക്സ്പ്രസ് ഹൈവേ അടക്കമുള്ള പാതകളുടെ പണികള്‍ ജൂലൈ പകുതിയോടെ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. റോഡുകൾ പലതും തകർന്നത് യാത്രാക്ലേശവും ഗതാഗത തടസ്സവും തീർക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.