കുവൈത്ത് സിറ്റി: ഗുരുതര പരിക്കേറ്റ് സിറിയൻ പ്രവാസി കോമയിലായ സംഭവത്തിൽ കട്ടിലിൽനിന്ന് വീണതാണെന്ന കുടുംബത്തിന്റെ വിശദീകരണത്തിൽ തൃപ്തിയാകാതെ പൊലീസ് വിശദമായ അന്വേഷണത്തിന്. 50ന് മുകളിൽ പ്രായമുള്ളയാളെയാണ് അബോധാവസ്ഥയിൽ കുടുംബം ആശുപത്രിയിലെത്തിച്ചത്. കട്ടിലിൽനിന്ന് വീണതാണെന്നാണ് മകൾ പൊലീസിന് നൽകിയ മൊഴി. സഹായത്തിനായി വിളിക്കുന്നത് കേട്ട് മുറിയിലെത്തിയപ്പോൾ നിലത്ത് വീണ് കിടക്കുന്നതാണ് കണ്ടതെന്നാണ് അവർ പറഞ്ഞത്.
ഇത്ര ചെറിയ ഉയരത്തിൽനിന്നുള്ള വീഴ്ച കോമയിലാകാൻ കാരണമാകുമോ എന്ന സംശയമാണ് അധികൃതർക്ക്. പരിക്കുകളുടെ സ്വഭാവവും സംഭവസ്ഥലത്തെ പ്രാഥമിക പരിശോധനയും കട്ടിലിൽ നിന്ന് വീണതുമായി പൊരുത്തപ്പെടുന്നില്ലെന്ന സംശയം ഉയർന്നതോടെ കേസ് കുറ്റാന്വേഷണ വകുപ്പിന് കൈമാറി. മകളുടെയും ഭാര്യയുടെയും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന മറ്റ് ആളുകളുടെയും മൊഴികൾ വീണ്ടും രേഖപ്പെടുത്തുകയാണ് അന്വേഷണ സംഘം.
മെഡിക്കൽ, ഫോറൻസിക് റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ് അധികൃതർ. പരിക്കേറ്റ പ്രവാസിയുടെ ആരോഗ്യനില മെച്ചപ്പെട്ടാൻ കുറേക്കൂടി വ്യക്തത ലഭിക്കും. എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.