കുവൈത്ത് സിറ്റി: നവകേരള നിർമിതിക്കായി കുവൈത്തിൽനിന്നും ലോക കേരള സഭാംഗങ്ങളുടെ നേതൃത്വത്തിൽ 16.44 കോടി രൂപ സമാഹരിച്ചതായ അവകാശവാദം പൊളിയുന്നു. 30 കോടി ലക്ഷ്യമിട്ട് നടത്തിയ വിഭവസമാഹരണ ദൗത്യത്തിൽ കുവൈത്തില്‍നിന്ന് ആകെ പിരിഞ്ഞുകിട്ടിയത് 7.86 കോടി മാത്രമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞദിവസം രവി പിള്ള മുഖ്യമന്ത്രിക്ക് കൈമാറിയ കണക്കിൽ കുവൈത്തിലെ ലോക കേരള സഭാംഗങ്ങൾ പിരിച്ചുനൽകിയതായി കാണിച്ചിരിക്കുന്നത് 7.86 കോടി രൂപമാത്രമാണ്. വ്യക്തികളും സ്ഥാപനങ്ങളും നേരത്തേതന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നൽകിയതും ഇനിയും കിട്ടിയിട്ടില്ലാത്ത വാഗ്ദാനങ്ങളും ഉൾപ്പെടുത്തിയാണ് 16,44,35,624 രൂപ പിരിഞ്ഞുകിട്ടി എന്ന രീതിയിൽ പ്രചാരണം നടത്തിയത്. നോർക്ക ഡയറക്ടർ രവി പിള്ളയുടെ നേതൃത്വത്തിൽ നടന്ന വിഭവസമാഹരണത്തിൽ 16.44 കോടി രൂപ പിരിഞ്ഞുകിട്ടിയതായും പ്രളയകാലത്ത് വ്യക്തികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നൽകിയ സംഭാവനകൾക്കു പുറമെയാണിതെന്നും ലോക കേരള സഭാംഗങ്ങൾ നേരേത്ത നൽകിയ വാർത്താകുറിപ്പിൽ വ്യക്തമായി പറഞ്ഞിരുന്നു.
അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന നവകേരള സമ്മേളനത്തിലും ഇക്കാര്യം പറഞ്ഞു. എന്നാൽ, മൊത്തം 16.35 കോടി രൂപയുടെ കണക്കാണ് രവി പിള്ള മുഖ്യമന്ത്രിക്ക് കൈമാറിയത്. ഇതിൽ പകുതിയിലേറെയും രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ആർ.പി ഗ്രൂപ്പിെൻറയും അനുബന്ധ കമ്പനികളുടെയും വിഹിതമാണ്. ബഹ്റൈൻ കേരളീയ സമാജത്തിെൻറ നേതൃത്വത്തില്‍ സമാഹരിച്ച 20 ലക്ഷം രൂപയുടെ കണക്കും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം ചേർത്താൽ പോലും കുവൈത്തിൽനിന്നും സമാഹരിച്ചുവെന്ന് അവകാശപ്പെട്ട തുകയുടെ അത്രയും എത്തുന്നില്ല. ലോക കേരള സഭാംഗങ്ങളുടെ നേതൃത്വത്തിൽ ഫണ്ട് തിരിമറി നടത്തിയതായ സൂചന ഇതുവരെയില്ല. മറിച്ച് പ്രമുഖ വ്യവസായി കെ.ജി. എബ്രഹാം ഉൾപ്പെടെയുള്ളവർ നേരിട്ട് അയച്ച തുക കൂടി സ്വന്തം കണക്കിൽ പെടുത്തിയാണ് അവർ 16.44 കോടിയെന്ന് അമിത അവകാശവാദം ഉന്നയിച്ചത് എന്നാണ് അന്വേഷണത്തിൽ വ്യക്തമാവുന്നത്. എൻ.എസ്.എച്ച് കമ്പനിയിയിലെ ജീവനക്കാർ സമാഹരിച്ച ഒരു കോടി രൂപ ലോകകേരള സഭാംഗങ്ങൾ സ്വന്തം കണക്കിൽ പെടുത്തിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിക്ക് തുക കൈമാറുേമ്പാൾ രവി പിള്ള ഇത് തെൻറ കമ്പനിയുടെ വിഹിതമായി തന്നെയാണ് കാണിച്ചത്. ഇതെല്ലാമാണ് കണക്കിൽ കുറവുവരാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.