??????????? ?????? ?????????? ????? ??????????? ????????????? ??????? ????????? ???????????? ??????????????????

ഏകാത്മക ഇന്ത്യക്കുവേണ്ടി നാടിനെയും ജനങ്ങളെയും ഭിന്നിപ്പിക്കുന്നു –ഓപൺ ഫോറം

കുവൈത്ത് സിറ്റി: പിറന്ന നാട്ടിൽനിന്ന് ഏതു സമയവും പുറത്താക്കപ്പെടാമെന്ന ഭീതിയിൽ ക ഴിയുന്ന അസം ജനത, പുറംലോകവുമായുള്ള ബന്ധം വിച്ഛേദിച്ച് സ്വാതന്ത്ര്യം നിഷേധിക്കപ്പെട് ട കശ്‌മീർ ജനത, ചരിത്രത്തിലാദ്യമായി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും നേരിട്ടുകൊണ്ടിരിക്കുന്ന ഇന്ത്യൻ സാഹചര്യം തുടങ്ങി ആനുകാലിക വിഷയങ്ങളുടെ പശ്ചാത്തലത്തിൽ വെൽഫെയർ കേരള കുവൈത്ത് ഓപൺ ഫോറം സംഘടിപ്പിച്ചു. ഫഹാഹീൽ യൂനിറ്റി സെൻററിൽ നടന്ന ഓപൺ ഫോറം വെൽഫെയർ കേരള കുവൈത്ത് കേന്ദ്ര പ്രസിഡൻറ് റസീന മുഹ്യിദ്ദീൻ ഉദ്ഘാടനം ചെയ്തു.


ഇന്ത്യയുടെ സവിശേഷമായ മതേതരത്വത്തിെൻറയും വൈവിധ്യത്തിേൻറയും കടയ്ക്കൽ കത്തി വെച്ചുകൊണ്ട് ഏകാത്മക ഇന്ത്യയെ സ്വപ്നം കണ്ട് അതിനുവേണ്ടി നാടിനെയും ജനങ്ങളെയും ഭിന്നിപ്പിക്കുന്ന സംഘ്പരിവാർ ഫാഷിസത്തെ ഒറ്റക്കെട്ടായി ചെറുക്കാൻ സമൂഹത്തിനാവേണ്ടതുണ്ട്‌. ഇന്ത്യയെ അതിെൻറ സ്വത്വത്തോടെ നിലനിർത്താനും ഭാവിതലമുറയെ ചകിതരായ സാമൂഹികാന്തരീക്ഷത്തിൽനിന്നു രക്ഷിച്ചെടുക്കാനുമുള്ള ബാധ്യത നമുക്കുണ്ട്. അതുകൊണ്ട്‌ പ്രതിപക്ഷമടക്കമുള്ള പരമ്പരാഗത രാഷ്ട്രീയ പാർട്ടികളൊക്കെ മൗനം വെടിഞ്ഞ് ഒന്നിച്ചുനിന്ന് സംഘ്പരിവാറിെൻറ അമിതാധികാര പ്രയോഗങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രതിഷേധവും പ്രതിരോധവും തീർക്കണം.പ്രേമൻ ഇല്ലത്ത്, ബഷീർ ബാത്ത, സക്കീർ ഹുസൈൻ തുവ്വൂർ, റൈഹാന നൗഷാദ്, മനോജ് കാപ്പാട്, അൻവർ സയ്യീദ്, പ്രേംസൺ കായംകുളം, മുഹമ്മദലി, ശശാങ്കൻ, നസീം കൊച്ചനൂർ, ലയിക് അഹ്മദ്, ഖലീൽ റഹ്‌മാൻ, അനിയൻ കുഞ്ഞു പാപ്പച്ചൻ തുടങ്ങിയവർ പങ്കെടുത്തു. അൻവർ ഷാജി സ്വാഗതം പറഞ്ഞു. അൻവർ സാദത്ത് എഴുവന്തല ചർച്ച നിയന്ത്രിച്ചു. വിഷ്ണു നടേഷ് നന്ദി പറഞ്ഞു.

Tags:    
News Summary - open forum-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.