കുവൈത്ത് സിറ്റി: വ്യാജ െഎ ഫോൺ വിൽപന സംഘത്തിനായി അധികൃതർ അന്വേഷണം ആരംഭിച്ചു. 15 ദീന ാർ വില വരുന്ന ചൈനീസ് വ്യാജനാണ് വൻ വിലക്ക് വിൽക്കുന്നത്. 350 ദീനാറിൽ കൂടുതൽ വിലയുള് ള ഫോൺ വിലകുറച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ഒരാഴ്ചക്കിടെ രാജ്യത്തിെൻറ പല ഭാഗത്തായി നിരവധി പേർ കബളിപ്പിക്കപ്പെട്ടു. 150 മുതൽ 200 ദീനാർ വരെ വിലക്കാണ് പലരും വ്യാജൻ വാങ്ങിയത്. സംഘടിതമായ തട്ടിപ്പാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽനിന്ന് പൊലീസിെൻറ നിഗമനം. ആഡംബര കാറുകളിലെത്തി ഫോൺ വിൽപനശാലകൾക്ക് സമീപം നിലയുറപ്പിച്ചാണ് വിൽപന. യൂറോപ്യന്മാരാണ് പ്രതികൾ എന്നാണ് ഇരകൾ നൽകിയ മൊഴി.
യാത്രരേഖകൾ നഷ്ടപ്പെട്ടുവെന്നും അത്യാവശ്യകാര്യങ്ങൾക്ക് പണം വേണ്ടതിനാൽ െഎഫോൺ പകുതി വിലക്ക് വിൽക്കാൻ നിർബന്ധിതരായി എന്നുമാണ് ഇവർ പറയുന്നത്. രണ്ട് വർഷം മുമ്പും ഇത്തരത്തിൽ തട്ടിപ്പ് റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് ഇറ്റാലിയൻ പൗരന്മാരാണ് പിടിയിലായത്. പൊലീസ് മഫ്തിയിൽ ഫോൺ കടകൾക്ക് സമീപം നിലയുറപ്പിച്ച് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതായാണ് വിവരം. ഒറ്റനോട്ടത്തിൽ യഥാർഥ ബ്രാൻഡ് ആണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് വ്യാജൻ. അംഗീകൃത ഏജൻറുമാരിൽനിന്നല്ലാതെ ഇത്തരം വില കൂടിയ ബ്രാൻഡ് ഉൽപന്നങ്ങൾ വാങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സ്വദേശികളും വിദേശികളും കഴിഞ്ഞ ദിവസങ്ങളിൽ തട്ടിപ്പിനിരയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.