കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ കമ്പനികളിലും മറ്റും ജോലി ചെയ്യുന്ന വിദേശികളുട െ വിസമാറ്റവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവുകൾ അടുത്തുതന്നെ ഉണ്ടായേക്കുമെന്ന് തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രി ഹിന്ദ് സബീഹ് പറഞ്ഞു. കഴിഞ്ഞ ദിവസം പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ജനസംഖ്യ സന്തുലനം സാധ്യമാക്കുന്ന തരത്തിൽ തൊഴിൽ വിപണിയിൽ ക്രമീകരണം വരുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ഉത്തരവുകളാണ് ഉണ്ടാവുക. വിസക്കച്ചവടക്കാരുടെയും ഉൗഹ കമ്പനികളുടെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഉതകുന്ന നിയന്ത്രണങ്ങളാണ് ഉണ്ടാകുകയെന്നും മന്ത്രി സൂചന നൽകി. കുവൈത്തിൽ പുതുതായി എത്തുന്നവർക്ക് മൂന്നുവർഷത്തേക്ക് വിസ മാറ്റം വിലക്കുന്നത് പരിഗണനയിലുണ്ടെന്ന് റിപ്പോർട്ടുണ്ട്. നിലവിൽ ഒരുവർഷത്തിനു ശേഷം കമ്പനി മാറാൻ കഴിയും. ആറ് മാസത്തിനു ശേഷം 300 ദീനാർ അടച്ചും കമ്പനി മാറാം. മറ്റെന്തൊക്കെ മാറ്റങ്ങളാണ് പുതിയ ഉത്തരവിൽ ഉണ്ടാവുകയെന്നാണ് ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.