കമ്പനി യാത്ര സൗകര്യം ഏർപ്പെടുത്തുമെന്ന പ്രതീക്ഷയിൽ കുറഞ്ഞ വരുമാനക്കാർ

കുവൈത്ത് സിറ്റി: ടാക്സി സർവീസുകൾ നിലക്കുന്നതോടെ കമ്പനി യാത്ര സൗകര്യം ഏർപ്പെടുത്തുമെന്ന പ്രതീക്ഷയിൽ കുറഞ ്ഞ വരുമാനക്കാരായ തൊഴിലാളികൾ. 60 മുതൽ 80 ദീനാർ വരെ ശമ്പളത്തിന് ജോലിചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾ രാ ജ്യത്തുണ്ട്. ഒാഫിസ് ബോയ്, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ മാർച്ച് 12 മുതൽ പൊതുഗതാഗത സംവിധാനമായ ബസുകൾ നിർത്തിയതോടെ ടാക്സി ആണ് ആശ്രയിച്ചിരുന്നത്.

ബസ് സർവീസ് നിലച്ചതോടെ ശമ്പളത്തേക്കാൾ കൂടുതൽ തുക യാത്രക്ക് ചെലവഴിക്കേണ്ട സ്ഥിതിയായിരുന്നു ഇവർക്ക്. പുതിയ സാഹചര്യത്തിൽ കമ്പനികൾ പ്രവർത്തിക്കാതിരിക്കുകയോ ജീവനക്കാർക്ക് കമ്പനി യാത്രാ സൗകര്യം ഏർപ്പെടുത്തുകയോ ചെയ്യേണ്ടി വരും. 250 ഫിൽസ് മാത്രമാണ് ഒരുവശത്തേക്ക് ബസ് നിരക്ക്. മാസാന്ത പാസ് എടുത്താൽ ബസ് പൈസ പിന്നെയും കുറയും.

എന്നാൽ, ടാക്സിക്ക് ഒരുവശത്തേക്ക് മാത്രം രണ്ടുദീനാർ മുതൽ നൽകേണ്ടി വന്നിരുന്നു. ബസ് സർവീസ് നിലച്ചതോടെ യാത്രാ ചെലവ് വഹിക്കാൻ പലരും ആവശ്യപ്പെട്ടിരുന്നെങ്കിലും ഭൂരിഭാഗം കമ്പനികളും അംഗീകരിച്ചിരുന്നില്ല. ജോലി നഷ്ടപ്പെടുത്തേണ്ടെന്ന് കരുതിയാണ് പലരും നഷ്ടം സഹിച്ച് പോയി വന്നിരുന്നത്. ടാക്സിയും നിലച്ച സാഹചര്യത്തിലും ഏതുവിധേനയും എത്താനാണ് കമ്പനികൾ പറയുന്നതെങ്കിൽ സ്വന്തമായി വാഹനമില്ലാത്ത ചെറിയ വരുമാനക്കാർ പ്രതിസന്ധിയിലാവും. ബസ് സർവീസിന് സമാനമായി മിനി ബസുകൾ സർവീസ് നടത്തിയിരുന്നുവെങ്കിലും ഇത് അനധികൃതമാണ്. ടാക്സി നിലക്കുന്നതോടെ ഇത്തരം സമാന്തര സർവീസുകൾ കൂടുതൽ സജീവമായേക്കും.

Tags:    
News Summary - kuwait covid-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.