കുവൈത്ത് സിറ്റി: റിയാദിൽ നടക്കുന്ന 39ാമത് ജി.സി.സി ഉച്ചകോടിയിൽ കുവൈത്തിനെ പ്രതിനിധാനംചെയ്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പെങ്കടുക്കും. മന്ത്രിമാരുൾപ്പെടുന്ന ഉന്നതസംഘം അമീറിനെ അനുഗമിക്കും. ഞായറാഴ്ചയാണ് അമീർ സൗദിയിലേക്ക് തിരിക്കുക. കുവൈത്തിൽ കഴിഞ്ഞവർഷം ഡിസംബറിൽ നടന്ന ജി.സി.സി ഉച്ചകോടിയിൽ രാഷ്ട്രത്തലവന്മാരായി ഖത്തർ അമീർ മാത്രമാണ് എത്തിയത്. മറ്റുള്ളവർ പകരക്കാരെ അയക്കുകയായിരുന്നു. രണ്ട് ദിവസത്തെ ഉച്ചകോടി ഒരുദിവസം കൊണ്ട് അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
ഖത്തറും സൗദി സഖ്യരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളാണ് അന്ന് ഉച്ചകോടിയെ പ്രതിസന്ധിയിലാക്കിയത്. ഇത്തവണ സൗദി ആതിഥേയത്വം വഹിക്കുേമ്പാൾ ഖത്തർ അമീറിനെയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കുന്നതിന് മധ്യസ്ഥശ്രമം നടത്തുന്ന ഭരണാധികാരിയെന്ന നിലക്ക് അമീറിെൻറ സാന്നിധ്യം സമ്മേളനത്തിൽ ഏറെ ശ്രദ്ധിക്കപ്പെടും. ഖത്തർ അമീർ റിയാദിലെത്തിയാൽ ജി.സി.സി പ്രതിസന്ധി പരിഹരിക്കപ്പെടുന്നതിൽ നിർണായക വഴിത്തിരിവാകും അതെന്നാണ് നിരീക്ഷകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.