കുവൈത്ത് സിറ്റി: രാജ്യത്തെ പൊതു ശ്മശാനങ്ങളിൽ മരിച്ചവരെ മറവുചെയ്യുന്നതിെൻറ ഫീസ് വർധിപ്പിച്ചതായ വാർത്ത അധികൃതർ നിഷേധിച്ചു.
കുവൈത്ത് നഗരസഭയിലെ മൃതദേഹ സംസ്കരണ വകുപ്പ് മേധാവി ഡോ. ഫൈസൽ അൽഅവാദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫീസ് വർധിപ്പിക്കുന്നതായി നേരത്തേ ഉത്തരവ് ഇറക്കിയിരുന്നെങ്കിലും പിന്നീടത് മരവിപ്പിക്കുകയായിരുന്നു. ഉത്തരവ് ഇറങ്ങുന്നതിെൻറ മുമ്പുള്ള ഫീസ് തന്നെയാണ് ഇപ്പോഴും ഈടാക്കുന്നത്. അതേസമയം, 80 പുതിയ തൊഴിലാളികളെ ഈ സേവനങ്ങൾക്കായി നിയമിച്ചിട്ടുണ്ടെന്ന് ഡോ. ഫൈസൽ അൽഅവാദി പറഞ്ഞു. ഖബർ കുഴിക്കുന്നവർ, മൃതദേഹം കുളിപ്പിക്കുന്നവർ, ൈഡ്രവർമാർ എന്നിവരെയാണ് പുതുതായി നിയമിച്ചത്. കുവൈത്ത് നഗരസഭയുടെ ആവശ്യപ്രകാരമാണ് സിവിൽ സര്‍വിസ് കമീഷൻ (സി.എസ്.സി) കൂടുതൽ ജീവനക്കാരെ നിയോഗിക്കാൻ തീരുമാനിച്ചത്. ശ്മശാനങ്ങളിൽ മറവ് ചെയ്യുന്നതിനുള്ള ഫീസ് വർധന പ്രാബല്യത്തിലായതായി നവമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.