കുവൈത്ത് സിറ്റി: തണുത്ത കാലാവസ്ഥയെ അവഗണിച്ച് ആയിരങ്ങൾ 71ാമത് റിപ്പബ്ലിക് ദിനാഘേ ാഷ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി അങ്കണത്തിൽ ഒത്തുകൂടി. മഹിതമായ മൂല്യങ്ങൾ ഉൾക ്കൊള്ളുന്ന ഭരണഘടനയാണ് നമ്മുടേതെന്നും ഇന്ത്യക്കാരെന്ന നിലയിൽ എല്ലാ വൈവിധ്യങ്ങൾ ക്കുമപ്പുറം നാം ഒന്നാണെന്നും ഇന്ത്യൻ അംബാസഡർ കെ. ജീവ സാഗർ പറഞ്ഞു. ഞായറാഴ്ച രാവിലെ ഇന്ത്യൻ എംബസി അങ്കണത്തിൽ നടന്ന ചടങ്ങിൽ അംബാസഡർ ദേശീയ പതാക ഉയർത്തി. രാഷ്ട്രപതി രാംനാഥ് കോവിന്ദിെൻറ റിപ്പബ്ലിക് ദിനസന്ദേശം അദ്ദേഹം വായിച്ചു. എംബസി അങ്കണത്തിലെ ഗാന്ധിപ്രതിമയിൽ അംബാസഡർ പുഷ്പഹാരം അണിയിച്ചു.
ദേശസ്നേഹം അലയടിച്ച ചടങ്ങിൽ സംബന്ധിക്കാൻ സമൂഹത്തിെൻറ വിവിധതുറകളിൽപ്പെട്ട നിരവധി പേർ തടിച്ചുകൂടിയിരുന്നു. ബുർഹാനി ബാൻഡ് അവതരിപ്പിച്ച ബാൻഡ് മേളം, പ്രവാസി കൂട്ടായ്മകളുടെ ദേശഭക്തി ഗാനാലാപനം എന്നിവ ആഘോഷച്ചടങ്ങുകൾക്കു മാറ്റുകൂട്ടി. മതപരവും ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യം പ്രതിഫലിപ്പിക്കുന്നതായിരുന്നു ചടങ്ങ്. ഇന്ത്യൻ സംഘടനാ പ്രതിനിധികൾ, വ്യവസായികൾ, ഡോക്ടർമാർ, എൻജിനീയർമാർ, മറ്റ് പ്രഫഷനലുകൾ, ഗാർഹിക ജോലിക്കാർ തുടങ്ങി വിവിധ തുറകളിലുള്ള ആയിരക്കണക്കിന് ഇന്ത്യൻ പൗരന്മാരാണ് ചടങ്ങിനെത്തിയത്. ദേശീയ പതാകയുടെ നിറങ്ങൾ അണിഞ്ഞും ചെറുകൊടികൾ കൈയിലേന്തിയും എത്തിയവരാൽ എംബസി മുറ്റം നിറഞ്ഞു. കുവൈത്തിലെ സ്കൂൾ വിദ്യാർഥികളുടെയും വിവിധ സംഘടനകളുടെയും ദേശഭക്തി മുറ്റിനിന്ന സംഗീത, നൃത്ത പരിപാടികൾ ആഘോഷങ്ങൾക്ക് പകിട്ടേകി. കുവൈത്തിലെ നിയമങ്ങൾ പാലിക്കാൻ ഓരോ ഇന്ത്യക്കാരനും ബാധ്യസ്ഥനാണെന്നും ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എംബസി ഏതുസമയവും തയാറാണെന്നും അംബാസഡർ വ്യക്തമാക്കി.
കുവൈത്തിലുള്ള എല്ലാ ഇന്ത്യക്കാർക്കും സ്വദേശികൾക്കും ആശംസ നേർന്ന അംബാസഡർ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി മുന്നോട്ടുപോവുകയാണെന്ന് കൂട്ടിച്ചേർത്തു. വ്യാപാരവും വിദേശകാര്യവുമടക്കം എല്ലാ മേഖലകളിലും ഇരുരാജ്യങ്ങൾക്കിടയിലുള്ള സഹകരണത്തിന് അദ്ദേഹം കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹിനും കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽജാബിർ അസ്സബാഹിനും പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അസ്സബാഹിനും നന്ദി രേഖപ്പെടുത്തി. എംബസിയുടെ ആഭിമുഖ്യത്തിൽ വൈകീട്ട് മിലേനിയം ഹോട്ടലിൽ നടന്ന പരിപാടിയിൽ കുവൈത്ത് ഉപവിദേശകാര്യ മന്ത്രി ഖാലിദ് അൽ ജാറുല്ല മുഖ്യാതിഥിയായി. വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ, കുവൈത്തി ഉന്നത ഉദ്യോഗസ്ഥർ, നയതന്ത്രജ്ഞർ, പൗരപ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.