കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽനിന്ന് കൊണ്ടുവരുന്ന ഗാർഹികത്തൊഴിലാളികൾക്കായി ഏർപ്പെടുത്തിയത് 58 ക്വാറൻറീൻ കേന്ദ്രങ്ങൾ. ഇതിൽ ഒാരോന്നിലും ആരോഗ്യ മന്ത്രാലയം ഒരു ജീവനക്കാരനെ നിയോഗിക്കും. രണ്ടാഴ്ചത്തെ ക്വാറൻറീൻ കാലാവധിക്കിടെ മൂന്ന് പി.സി.ആർ പരിശോധന നടത്തും. ആദ്യഘട്ടത്തിൽ അവസരം ഇന്ത്യ, ഫിലിപ്പീൻസ് പൗരന്മാർക്ക് മാത്രമാണ്. മറ്റു രാജ്യക്കാരെ അടുത്ത ഘട്ടത്തിൽ പരിഗണിക്കുമെന്ന് വ്യോമയാന വകുപ്പ് വക്താവ് സഅദ് അൽ ഉതൈബി പറഞ്ഞു. അടുത്ത ഘട്ടത്തിൽ ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നുള്ളവരെ പരിഗണിക്കും. തൊഴിലാളികളെ തിരികെ കൊണ്ടുവരാൻ താൽപര്യമുള്ള സ്പോൺസർമാർ പ്രത്യേക ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.