കുവൈത്ത് സിറ്റി: രാജ്യത്ത് ശക്തമായ സുരക്ഷ പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം വിവിധ റോഡുകളിൽ വ്യാപക പരിശോധന നടത്തി. ജനറൽ ട്രാഫിക് ഡിപാർട്ട്മെന്റ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസ്ക്യൂ പൊലീസ് എന്നിവ ഒരുമിച്ചാണ് പരിശോധന നടത്തിയത്. 506 ഗതാഗത നിയമലംഘനങ്ങൾ പരിശോധനയിൽ രേഖപ്പെടുത്തി. ഗുരുതര ഗതാഗത നിയമലംഘനങ്ങൾ നടത്തിയതിന് 10 വാഹനങ്ങൾ പിടിച്ചെടുത്തു. അറസ്റ്റ് വാറണ്ടുള്ള അഞ്ച് പേരെയും പരിശോധനക്കിടെ പിടികൂടി. തിരിച്ചറിയൽ രേഖകളില്ലാത്ത മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ജുഡീഷ്യൽ ഇടപാടുകളുള്ള മൂന്ന് വാഹനങ്ങൾ കണ്ടുകെട്ടി.
ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിച്ചതിന് മൂന്ന് പ്രായപൂർത്തിയാകാത്തവരെ അറസ്റ്റു ചെയ്തു. ഒളിവിൽ കഴിയുന്ന ഒരാളെയും പരിശോധനക്കിടെ കസ്റ്റഡിയിലെടുത്തു. മയക്കുമരുന്നും ലഹരി വസ്തുക്കളും കൈവശം വെച്ചതിന് രണ്ട് പേരെ അറസ്റ്റു ചെയ്തു. പ്രധാന റോഡുകളിലും ഹൈവേകളിലും പട്രോളിങ് സംഘത്തെ വിന്യസിച്ചു ശക്തമായ പരിശോധനയാണ് നടന്നത്. അശ്രദ്ധമായ ഡ്രൈവിങ് തടയുക, റോഡ് സുരക്ഷ വർധിപ്പിക്കുക, ഗതാഗത നിയമങ്ങൾ ഉറപ്പാക്കുക എന്നിവയായിരുന്നു ലക്ഷ്യം. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനും സമാനമായ പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.