മനാമ: നിയമലംഘനത്തെതുടർന്ന് പിടിയിലായ 89 പ്രവാസികളെ നാടുകടത്തി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ). ബഹ്റൈനിൽ അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി എൽ.എം.ആർ.എ ആഴ്ചതോറും നടത്തിവരുന്ന പരിശോധന കാമ്പയിനിന്‍റെ ഭാഗമായാണ് നിയമലംഘകർ പിടിയിലായത്. ജൂലൈ 13നും 19നുമിടയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1117 പരിശോധനകളാണ് എൽ.എം.ആർ.എ നടത്തിയത്. വിവിധ സർക്കാർ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 12 സംയുക്ത കാമ്പയിനുകളും സംഘടിപ്പിച്ചിരുന്നു. 12 പേരെ തിരിച്ചറിയുകയും അവർക്കെതിരെ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം ജനുവരിമുതൽ 84,058 പരിശോധനാ സന്ദർശനങ്ങളും 1187 സംയുക്ത കാമ്പയിനുകളും നടത്തിയതായി എൽ.എം.ആർ.എ വ്യക്തമാക്കി. പരിശോധനകളിൽ 3257 നിയമലംഘനങ്ങൾ കണ്ടെത്തുകയും 9962 അനധികൃത തൊഴിലാളികളെ നാടുകടത്തുകയും ചെയ്‌തു. രാജ്യത്ത് ജോലി ചെയ്യുന്ന എല്ലാവരും തൊഴിൽ, താമസനിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് എൽ.എം.ആർ.എയുടെ പരിശോധനകൾ.നിയമലംഘനം: 89 പ്രവാസികളെ നാടുകടത്തിനിയമലംഘനങ്ങൾ തടയുന്നതിനായി പരിശോധനകൾ കർശനമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ www.Imra.gov.bh വെബ്സൈറ്റ് വഴിയോ, തവാസുൽ പ്ലാറ്റ്ഫോം വഴിയോ, 17506055 എന്ന നമ്പറിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യണമെന്നും എൽ.എം.ആർ.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.