മനാമ: ലോകവേദികളിൽ ഒരു കായിക മത്സരം നിയന്ത്രിക്കാൻ കഴിയുക സ്വപ്നതുല്യമായ നേട്ടമാണ്. ആ നേട്ടം കൈയെത്തിപ്പിടിച്ചതിെൻറ സന്തോഷത്തിലാണ് ബഹ്റൈനിൽ പ്രവാസിയായ മലയാളി. ടോക്യോയിൽ നടന്ന പാരാലിമ്പിക്സിൽ ബാഡ്മിൻറൺ മത്സരം നിയന്ത്രിച്ച് മലയാളികളുടെ അഭിമാനമാവുകയാണ് എറണാകുളം അങ്കമാലി സ്വദേശിയായ ജോജൻ വി. ജോൺ. ഇന്ത്യക്കാരനായ കൃഷ്ണ നാഗർ സ്വർണം നേടിയ മത്സരത്തിൽ സർവിസ് ജഡ്ജായിരുന്ന ജോജൻ ഇതേ താരത്തിെൻറ സെമിഫൈനൽ മത്സരത്തിൽ അമ്പയറുമായിരുന്നു.
ആദ്യമായാണ് പാരാലിമ്പിക്സിൽ ബാഡ്മിൻറൺ മത്സര ഇനമായി ഉൾപ്പെടുത്തിയത്. ആദ്യ തവണതന്നെ പെങ്കടുത്ത് ചരിത്രം കുറിക്കാൻ കഴിഞ്ഞതിെൻറ സന്തോഷത്തിലാണ് ഇദ്ദേഹം. ടോക്യോ പാരാലിമ്പിക്സിൽ ആകെ 19 മത്സരങ്ങളാണ് നിയന്ത്രിച്ചതെന്ന് ജോജൻ പറഞ്ഞു. 20 വർഷമായി ബഹ്റൈനിൽ ബിസിനസ് നടത്തുന്ന ജോജൻ ബഹ്റൈനെ പ്രതിനിധാനം ചെയ്താണ് പാരാലിമ്പിക്സിൽ പെങ്കടുത്തത്. ബഹ്റൈൻ ബാഡ്മിൻറൺ ആൻഡ് സ്ക്വാഷ് ഫെഡറേഷൻ അംഗമായ ജോജൻ വെസ്റ്റ് ഏഷ്യ ബാഡ്മിൻറൺ, ബാഡ്മിൻറൺ ഏഷ്യ, ബാഡ്മിൻറൺ വേൾഡ് ഫെഡറേഷൻ (ബി.ഡബ്ല്യു.എഫ്) എന്നിവയുടെ അമ്പയറുമാണ്. ബി.ഡബ്ല്യു.എഫ് അമ്പയർമാരെയാണ് ഒളിമ്പിക്സിൽ മത്സരങ്ങൾ നിയന്ത്രിക്കാൻ നിയോഗിക്കുന്നത്. വിവിധ രാജ്യങ്ങളിലായി 95ഒാളം അമ്പയർമാരാണ് ബി.ഡബ്ല്യു.എഫിന് കീഴിലുള്ളത്. ഇവരിൽ ജോജൻ ഉൾപ്പെെട രണ്ട് മലയാളികളാണുള്ളത്. തിരുവനന്തപുരം സ്വദേശിയായ ഡോ. ഫൈൻ സി. ദത്തനാണ് മറ്റൊരാൾ. അദ്ദേഹം ടോക്യോ ഒളിമ്പിക്സിൽ ബാഡ്മിൻറൺ മത്സരം നിയന്ത്രിച്ചിരുന്നു.
2017ൽ സ്കോട്ലൻഡിൽ നടന്ന ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിലും ജോജൻ അമ്പയറായിരുന്നു. ലോക ജൂനിയർ, സീനിയർ ചാമ്പ്യൻഷിപ്പുകളിലും അമ്പയറായിട്ടുണ്ട്. ഒക്ടോബറിൽ ഡെന്മാർക്കിൽ നടക്കുന്ന തോമസ് ആൻഡ് ഉൗബർ കപ്പ് ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം. നാട്ടിലെ പഠനകാലത്ത് ഇൻറർപോളി മത്സരങ്ങളിലും മറ്റും പെങ്കടുത്തിട്ടുള്ള ജോജൻ ബഹ്റൈൻ കേരളീയ സമാജത്തിലെ ബാഡ്മിൻറൺ ക്ലബിലും സജീവമാണ്. ഭാര്യ മിനി ജോജൻ, മക്കളായ സചിൻ, സ്റ്റീവൻ, സാന്ദ്ര എന്നിവർക്കൊപ്പം കുടുംബസേമതം ബഹ്റൈനിൽ പ്രവാസ ജീവിതം നയിക്കുകയാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.