മനാമ: തണുപ്പുകാലം ബഹ്റൈനിൽ ആഘോഷത്തിെൻറ നാളുകളാണ്. വീടുകൾ വിട്ട് ആളുകൾ മരു ഭൂമിയിലെ തണുപ്പ് അനുഭവിക്കാൻ ഇറങ്ങുന്നകാലം. നക്ഷത്രങ്ങൾക്ക് കീഴെ കൂടാരമടിച്ച ് അവർ തണുപ്പിനെ പുൽകും. ബഹ്റൈനിലെ സാഖിറിൽ നൂറുകണക്കിന് കൂടാരങ്ങളാണ് ഇക്കാല ത്ത് ഉയരുന്നത്. പുരാതന കാലത്തെ ജീവിതത്തിെൻറ ഒാർമ പുതുക്കലെന്നോണമാണ് അറബി കൾ മരുഭൂമിയിൽ കൂടാരമടിക്കുന്നത്. ഏകദേശം നാല് മാസത്തോളാണ് കൂടാര ജീവിതം. നവംബർ 20ന് തുടങ്ങിയ ഇത്തവണത്തെ ക്യാമ്പ് സീസൺ മാർച്ച് 20 വരെ തുടരും. ഒരു വീട്ടിലെ എല്ലാ സൗകര്യങ്ങളും അടങ്ങിയതാണ് കൂടാരം. വിശാലമായ മുറി, ബാത്റൂം, അടുക്കള, ടി.വി തുടങ്ങിയവയെല്ലാം ഇവിടെയുണ്ടാകും. പുറത്ത് കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലവുമുണ്ട്. വിറക് കത്തിച്ച് തീ കായാനുള്ള സൗകര്യവുമുണ്ടാകും.
സ്വദേശികൾ സ്വന്തമായി കൂടാരം കെട്ടുേമ്പാൾ വിദേശികളും താമസക്കാരും വാടകക്കെടുക്കുന്ന കൂടാരങ്ങളിൽ കഴിഞ്ഞാണ് തണുപ്പ് ആസ്വദിക്കുന്നത്. കൂടാരങ്ങൾ നിർമിച്ച് വാടകക്ക് നൽകുന്ന ഏജൻസികളുണ്ട്. ചുരുങ്ങിയത് 30 ദീനാറാണ് ഒരു ദിവസത്തേക്ക് വാടക. നിരവധി മലയാളികളും വാടകക്കെടുത്ത കൂടാരങ്ങളിൽ താമസിക്കാനെത്തുന്നുണ്ട്.
അവധി ദിവസങ്ങളിലാണ് കൂടാരങ്ങളിൽ തിരക്ക് ഏറുക. അപ്പോൾ നിരക്കും ഉയരും. മറ്റ് ദിവസങ്ങളിൽ നിരക്ക് കുറയും. പരിമിത സൗകര്യങ്ങളുള്ളവ മുതൽ ആഡംബര സൗകര്യമുള്ളവ വരെയുണ്ട്. വിവിധ കമ്പനികൾ അവരുടെ ജീവനക്കാരുടെ വിനോദത്തിനായി ടെൻറുകൾ നിർമിക്കാറുണ്ട്. 3000ന് മേൽ കൂടാരങ്ങളാണ് ഇത്തവണ നിർമിച്ചിട്ടുള്ളത്. തെരുവ് വിളക്കുകളില്ലാത്ത സാഖിറിൽ രാത്രിയായാൽ കൂടാരങ്ങളിലെ വെളിച്ചം മാത്രമാണ് ഉണ്ടാവുക. നിരനിരയായി കിടക്കുന്ന കൂടാരങ്ങളിലെ പ്രകാശം രാത്രിയിലെ സുന്ദര കാഴ്ചയാണ്. സ്വദേശികൾ മിക്കവരും ക്യാമ്പ് സീസൺ കഴിയുന്നതുവരെ വാരാന്ത്യങ്ങളിൽ കൂടാരങ്ങളിൽതന്നെ തങ്ങുന്നവരാണ്. ഇൗ സീസണിൽ രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കിയിട്ടുണ്ട്.
മുമ്പ് കൂടാരം കെട്ടുന്നതിന് സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇൗടാക്കിയിരുന്നു. താമസിച്ച് മടങ്ങുന്നവർ മാലിന്യങ്ങൾ നീക്കി സ്ഥലം വൃത്തിയാക്കിയെന്ന് ഉറപ്പുവരുത്താനായിരുന്നു ഇത്. താമസക്കാർ ഉപേക്ഷിച്ച് പോകുന്ന മാലിന്യം നീക്കാൻ വൻ തുകയാണ് ചെലവഴിക്കേണ്ടി വരുന്നത്. കളിപ്പാട്ടങ്ങളും പ്ലാസ്റ്റിക് കസേരകളും കാർപെറ്റുകളുമെല്ലാം ഉപേക്ഷിച്ച് പോകുന്നവരുണ്ട്. കൂടാരം കെട്ടുന്നതിന് രജിസ്ട്രേഷൻ ആവശ്യമാണ്. സാഖിർ ഉൾപ്പെടുന്ന സതേൺ ഗവർണറേറ്റിെൻറ ഒൗദ്യോഗിക ആപ്പായ അൽജുനോബ്യ വഴിയാണ് രജിസ്ട്രേഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.